മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിടെ ബൈക്ക് അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

Published : May 08, 2022, 03:49 PM ISTUpdated : May 08, 2022, 03:51 PM IST
മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിടെ ബൈക്ക് അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

Synopsis

കഠിനംകുളം സ്വദേശി സജാദാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടയം അമലിന് ഗുരുതരമായി പരിക്കേറ്റു. മാർത്താണ്ഡത്ത് നിന്നും 11 പവൻ സ്വർണ മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെയാണ്  മോഷ്ടാക്കൾ സ‍ഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്.

തിരുവനന്തപുരം: മാല പിടിച്ചു പറിച്ച് രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കൾ സ‍ഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു. കഠിനംകുളം സ്വദേശി സജാദാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടയം അമലിന് ഗുരുതരമായി പരിക്കേറ്റു. മാർത്താണ്ഡത്ത് നിന്നും 11 പവൻ സ്വർണ മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെയാണ്  മോഷ്ടാക്കൾ സ‍ഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്.

നരുവാമൂടിലേക്ക് പാഞ്ഞുവന്ന ബൈക്ക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. സജാദാണ് ബൈക്ക് ഓടിച്ചിരുന്നത്. തലക്ക് പരിക്കേറ്റ സജാദ് മരിച്ചു. പരിക്കേറ്റ ആശുപത്രിയിലേക്ക് മാറ്റിയ അമലിൽ പിന്നിലിരിക്കുകയായിരുന്നു. മോഷ്ടാക്കൾ സ‍ഞ്ചരിച്ച ബൈക്കിന് നമ്പറുണ്ടായിരുന്നില്ല. മംഗലപുരത്ത് പെട്രോള്‍ പമ്പിൽ കയറി ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പൊലീസ് തിരിയുന്നയാളാണ് അമൽ. അമലിന് വേണ്ടി അന്വേഷണം നടക്കുന്നതിനിടെയാണ് അപകടം. സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അപകടത്തിൽപ്പെട്ടവർ നിരവധിക്കേസുകളിലെ പ്രതികളാണെന്ന കാര്യം വ്യക്തമായത്. 

21 വയസിനിടെ 15 കേസിൽ പ്രതിയാണ് അമൽ. സജാദും നിരവധിക്കേസിൽ പ്രതിയാണ്. രണ്ട് പേരും ജയിൽവാസത്തിനിടെയാണ് പരിചയപ്പെട്ടത്.  സജാദിന്‍റെ ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വർണമാല കണ്ടെത്തിയത്. മാർത്താണ്ഡത്ത് നിന്നും രാവിലെ പിടിച്ചുപ്പറി നടത്തി വരുന്നതിനിടെ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് പൊലീസ് സംശയിക്കുന്നു. നരുവാമൂട് പൊലീസ് കേസെടുത്ത് അന്വഷണം തുടങ്ങി. 

പ്രണയ നൈരാശ്യത്തിൽ യുവതിയുടെ കാറിന് തീയിട്ടു, മൂന്ന് നില കെട്ടിടത്തിലേക്ക് തീപടർന്ന് വെന്ത് മരിച്ചത് ഏഴ് പേർ

 

മൂന്ന് നില കെട്ടിടത്തിന് തീപിടിത്തമുണ്ടായി ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നിൽ പ്രണയ നൈരാശ്യമെന്ന് പൊലീസ്. ഇൻഡോർ നഗരത്തിലെ വിജയ് നഗർ പ്രദേശത്താണ് കഴിഞ്ഞ ദിവസം മൂന്ന് നില കെട്ടിടത്തി. തീ പടർന്നത്. സംഭവത്തിൽ 27കാരനായ ശുഭം ദീക്ഷിതിനെതിരെ പൊലീസ് കേസെടുത്തു. തന്റെ പ്രണയം നിരസിച്ച സ്ത്രീയുടെ കാർ ദീക്ഷിത് കത്തിച്ചതാണ് കെട്ടിടത്തിലേക്ക് തീപടരാനും ഏഴ് പേരുടെ മരണത്തിനും കാരണമായതെന്നാണ് പൊലീസ് പറയുന്നത്. 

ശനിയാഴ്ച പുലർച്ചെ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച് വാഹനത്തിന് ദീക്ഷിത് തീയിട്ടു. ഈ തീ പടർന്ന് കെട്ടിടത്തെ വിഴുങ്ങുകയായിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ ദീക്ഷിതിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. താഴത്തെ നിലയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.  

ഇലക്ട്രിക് മീറ്ററിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടുത്തം പാർക്കിംഗ് ഏരിയയിലുണ്ടായിരുന്ന വാഹനങ്ങളെ അഗ്നിക്കിരയാക്കിയ ശേഷം മുകളിലത്തെ നിലകളിലേക്ക് പടരുകയായിരുന്നുവെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്താൻ വൈകിയെന്ന ആരോപണം ദൃക്‌സാക്ഷികൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ചില താമസക്കാർ അവരുടെ ഫ്ലാറ്റുകളുടെയോ ടെറസിന്റെയോ ബാൽക്കണിയിൽ നിന്ന് ചാടി സ്വയം രക്ഷപ്പെട്ട. ഇതിനിടയിൽ ചിലർക്ക് പരിക്കേറ്റു. 

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിടുകയും മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഇടുങ്ങിയ വഴികളുള്ള വിജയ് നഗറിലെ തിരക്കേറിയ സ്വർണ്ണ ബാഗ് കോളനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ പുലർച്ചെ 3 നും 4 നും ഇടയിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ പറഞ്ഞു.

തീപിടിത്തത്തിൽ മരിച്ച ഏഴുപേരിൽ ദമ്പതികളായ ഈശ്വർ സിംഗ് സിസോദിയയും ഭാര്യ നീതു സിസോദിയയും ഉൾപ്പെടുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) സമ്പത്ത് ഉപാധ്യായ പറഞ്ഞു സമീപത്ത് പുതിയ വീട് പണിയുന്നതിനാൽ ഈ കെട്ടിടത്തിലെ വാടക ഫ്‌ളാറ്റിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. മരിച്ചവരിൽ ഒരു സ്ത്രീ കൂടി ഉൾപ്പെടുന്നു. അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്, സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റതായി ഡിസിപി ഉപാധ്യായ വ്യക്തമാക്കി. കെട്ടിടത്തിന്റെ മൂന്ന് നിലകളിലായി നിരവധി ഫ്‌ളാറ്റുകളുണ്ടെന്നും അവയിൽ താമസക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങൾ ഫ്ലാറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബക്കറ്റ് വെള്ളമുപയോഗിച്ച് തീ അണയ്ക്കാൻ ആദ്യ ഘട്ടത്തിൽ നാട്ടുകാർ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഇടുങ്ങിയ ഇടവഴിയായതിനാൽ അഗ്നിശമന സേനാംഗങ്ങൾക്ക് കെട്ടിടത്തിലെത്താൻ ഏറെ പ്രയാസം നേരിട്ടു. ഇരകളിൽ ഭൂരിഭാഗവും ശ്വാസം മുട്ടിയാണ് മരിച്ചതെന്നതാണ് റിപ്പോർട്ട്.

കെട്ടിടത്തിൽ അഗ്നി സുരക്ഷാ സജ്ജീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, കെട്ടിട ഉടമയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 304 (കുറ്റകരമായ നരഹത്യ) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു
മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്