
തൃശൂർ :തൃശൂർ മാപ്രാണം സെന്ററിൽ ഏഴ് കടകളിൽ മോഷണം. മാംഗോ ബേക്കേഴ്സ് , നന്ദനം മെൻസ് വെയർ, സോപാനം പൂജ സ്റ്റോഴ്സ്, അക്ഷയ ജന സേവന കേന്ദ്രം, മാപ്രാണം കഫേ, ഫോട്ടോസ്റ്റാറ്റ് കട, ബ്ലോക്ക് ജംഗ്ഷനിന് അടുത്തുള്ള പച്ചക്കറികട എന്നിവടങ്ങളിലാണ് മോഷണം നടന്നത്. രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറുകളുടെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. കുറച്ച് ദിവസങ്ങൾ മുൻപ് സമീപത്തെ ചേർപ്പ് പാലയ്ക്കലിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു.
മങ്കി തൊപ്പി വച്ച ഒരാൾ പിക്കാസ് പോലുള്ള ഉപകരണം വച്ച് പൂട്ട് പൊളിക്കുന്നതാണ് സി സി ടി വി
ദൃശ്യങ്ങളിലുളളത്. മാപ്രാണം സോപാനം പൂജ സ്റ്റോഴ്സിൽ നിന്നും 14000 രൂപ നഷ്ടപ്പെട്ടു. ജന സേവന കേന്ദ്രത്തിൽ നിന്നും 16000 രൂപയും നന്ദനത്തിൽ നിന്ന് 2000 വും മാംഗോ ബേക്കേഴ്സിൽ നിന്നും 8000 രൂപയും നഷ്ടപ്പെട്ടതായി കട ഉടമകൾ പറഞ്ഞു. പൂട്ട് തകർക്കാൻ ഉപയോഗിച്ചതായി കരുതുന്ന ഒരു വെട്ടുക്കത്തി പൂജ സ്റ്റോഴ്സിന്റെ ഷട്ടറിന് മുന്നിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാവിന്റെ ദ്യശ്യങ്ങൾ വിവിധ സിസി ടി വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞതിനെ തുടർന്ന് ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
</p>
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam