കാറിൽ നിന്ന് 66.5 ഗ്രാം എംഡിഎംഎയും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടികൂടിയ കേസ്, ടാൻസാനിയൻ യുവാവിന് ജാമ്യം

Published : Mar 22, 2026, 07:11 PM IST
high court kerala

Synopsis

ലഹരിക്കേസിൽ അറസ്റ്റിലായ ടാൻസാനിയൻ സ്വദേശി അബ്ദുൽ ഹാമിദിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിലാണ് നടപടി.  

കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ ടാൻസാനിയൻ സ്വദേശി അബ്ദുൽ ഹാമിദിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഉപരി പഠനത്തിനായി ഇന്ത്യയിലെത്തിയ ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തിരുന്നു. 2024 ഓഗസ്റ്റ് 9ന് എരുമപ്പെട്ടിയിൽ നിന്ന് കുന്നംകുളത്തേക്ക് പോയ കാറിൽ നിന്ന് 66.5 ഗ്രാം എംഡിഎംഎയും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ടതാണ് കേസ്. ഒന്നും രണ്ടും പ്രതികൾക്ക് ലഹരി വസ്തു എത്തിച്ച് നൽകിയെന്നാണ് ഇയാൾക്കെതിരായ ആരോപണം. എന്നാൽ ഒന്നാം പ്രതിയുടെ അക്കൗണ്ടിൽ നിന്ന് 15,000 രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതൊഴികെ മറ്റു തെളിവുകൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്ക് രണ്ട് ആൾ ജാമ്യവും സമർപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. കൂടാതെ, വിദേശ പൗരനായതിനാൽ ഫോറിൻ റീജണൽ രജിസ്ട്രേഷൻ ഓഫീസറുടെ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും മോചനം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുതെന്ന നിബന്ധനയും കോടതി ചുമത്തി. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

6 പതിറ്റാണ്ടിലേറെ സിപിഐ പ്രവർത്തകൻ, ബിജെപിയിലേക്ക് ചുവടുമാറി, ബ്രാഞ്ച് സെക്രട്ടറിയും സംഘവും ആക്രമിച്ചു, കല്ലിനടിച്ചും വീട് തകർത്തും പ്രതികാരം
വീടും സ്ഥലവും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിനായി ഏറ്റെടുത്തു, പ്രക്ഷോഭങ്ങൾക്കൊടുവിൽ ലഭിച്ചത് ചതുപ്പ് ഭൂമി, ആനുകൂല്യം ലഭിക്കാതെ കർമലി യാത്രയായി