കോതമംഗലത്ത് ജനവാസ മേഖലയിൽ നിന്ന് തുരത്തി, പിന്നാലെ തിരികെയെത്തി വാഴത്തോട്ടം നശിപ്പിച്ച് കാട്ടാന

Published : Mar 17, 2024, 02:57 PM IST
കോതമംഗലത്ത് ജനവാസ മേഖലയിൽ നിന്ന് തുരത്തി, പിന്നാലെ തിരികെയെത്തി വാഴത്തോട്ടം നശിപ്പിച്ച് കാട്ടാന

Synopsis

കീരംപാറ ഗ്രാമപഞ്ചായത്തിലെ ചാരുപാറയിലാണ് കാട്ടാന നൂറുക്കണക്കിന് വാഴകൾ നശിപ്പിച്ചത്

കോതമംഗലം: കോതമംഗലത്തെ ജനവാസ മേഖലകളിൽ നിന്ന് തുരത്തിയ കാട്ടാനകളിലൊന്ന് വീണ്ടും തിരിച്ചെത്തി കൃഷി നശിപ്പിച്ചു. കീരംപാറ ഗ്രാമപഞ്ചായത്തിലെ ചാരുപാറയിലാണ് നൂറുക്കണക്കിന് വാഴകൾ നശിപ്പിച്ചത്. ഫെൻസിംഗിന് നടപടികൾ തുടങ്ങിയെന്നും നിരീക്ഷണം ശക്തമാക്കുമെന്നും വനം വകുപ്പ് അറിയിച്ചു. ഇഞ്ചത്തൊട്ടി വനത്തിൽ നിന്ന് പെരിയാർ കടന്നെത്തുന്ന ആനകൾ. കീരംപാറയിലെ ചാരുപാറയും കടന്ന് കവളങ്ങാട് തടിക്കുളം ഭാഗത്ത് തമ്പടിക്കുന്നതാണ് പതിവ്.

ഈ മേഖലകളിൽ കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയതോടെയാണ് വനം വകുപ്പ് ആനകളെ പെരിയാർ കടത്തി തിരികെ വനത്തിലെത്തിച്ചത്. ഇങ്ങനെ തുരുത്തിയ ആനകളിലൊന്നാണ് പെരിയാർ നീന്തിക്കടന്ന് വീണ്ടും ചാരുപാറയിലെത്തി വൻ കൃഷിനാശമുണ്ടാക്കിയത്. കർഷകനായ സിബിയുടെ വാഴത്തോട്ടത്തിൽ കയറി ചവിട്ട് മെതിച്ചു. പിന്നാലെ ചാരുപാറയുടെ മുകൾ ഭാഗത്ത് തമ്പടിക്കാൻ തുടങ്ങിയിരിക്കുകയാണ് കാട്ടാന. രണ്ടാം തവണയാണ് സിബിക്ക് ഈ ദുരനുഭവം. അദ്ധ്വാനം പാഴായതിന്‍റെ കടുത്ത വേദനയിലാണ് സിബിയുള്ളത്.

അതേസമയം പ്രശ്ന പരിഹാരത്തിന് ശ്രമങ്ങൾ തുടങ്ങിയെന്ന് വനംവകുപ്പ് പ്രതികരിക്കുന്നത്. വനം വകുപ്പ് നടപടിക്ക് വേഗം പോരെങ്കിൽ സമരപരിപാടിയെന്നാണ് കീരപാറ പഞ്ചായത്ത് നിലപാട് വ്യക്തമാക്കിയത്. വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുമെന്ന് കോതമംഗലം എംഎൽഎ പറഞ്ഞു. ഫെൻസിംഗിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നാണ് പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അങ്കണവാടിയില്‍ എട്ടടിയോളം നീളമുള്ള മൂര്‍ഖന്‍; പാത്രങ്ങള്‍ക്കിടയില്‍ പത്തിവിരിച്ച നിലയില്‍ കണ്ടത് ഹെല്‍പ്പര്‍
കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!