ലൈംഗിക പീഡനത്തെ തുടര്‍ന്ന് മരിച്ചത് മൂന്ന് കുട്ടികള്‍; ഷെല്‍ട്ടര്‍ ഹോം ഉടമ പിടിയില്‍

Published : Sep 15, 2018, 10:59 AM ISTUpdated : Sep 19, 2018, 09:26 AM IST
ലൈംഗിക പീഡനത്തെ തുടര്‍ന്ന് മരിച്ചത് മൂന്ന് കുട്ടികള്‍; ഷെല്‍ട്ടര്‍ ഹോം ഉടമ പിടിയില്‍

Synopsis

ലൈംഗിക പീഡനത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം മൂലമാണ് ആണ്‍കുട്ടികളിലൊരാള്‍ മരിച്ചത്


ഭോപ്പാല്‍: സ്വകാര്യ ഷെല്‍ട്ടര്‍ ഹോം ഉടമയായ മുന്‍ സൈനികന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അന്തേവിസികളായ കുട്ടികള്‍.  ഇയാളുടെ പീഡനം സഹിക്കാനാകാതെ മൂന്ന് കുട്ടികള്‍ മരിച്ചതായും ചിലര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായും കുട്ടികള്‍ പറഞ്ഞു. കുട്ടികളുടെ പരാതിയെ തുടര്‍ന്ന് 70 കാരനായ ഷെല്‍ട്ടര്‍ ഹോം ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഒരു ആണ്‍ കുട്ടി മരിച്ചത് ലൈംഗിക പീഡനത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം മൂലമാണ്. മറ്റൊരു കുട്ടിയ ചുമരില്‍ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. രാത്രി മുഴുവന്‍ പുറത്ത് നിര്‍ത്തിയതിനെ തുടര്‍ന്ന് അസുഖം ബാധിച്ചാണ് ഒരു കുട്ടി മരിച്ചതെന്നും കുട്ടികള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. മധ്യപ്രദേശിലെ ഭോപ്പാലില്‍ ആണ് സംഭവം. 

മൂന്ന് ആണ്‍ കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മുന്‍സൈനികനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പൊലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് ഇവര്‍ സാമൂഹ്യ നീതി വകുപ്പിനെയാണ് സമീപിച്ചത്. സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ 1995 ലണ് ഷെല്‍ട്ടര്‍ ഹബോം റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 42 ആണ്‍കുട്ടികളും 58 പെണ്‍കുട്ടികളുമാണ് ഇവിടെ ഉള്ളത്.  മുഴുവന്‍ സമയ വാര്‍ഡന്‍റെ അഭാവത്തില്‍ നാല് അധ്യാപകരാണ് കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

ഏറെ നാളായി ഇവിടെ വാര്‍ഡന്‍ ഇല്ലെന്നാണ് വ്യക്തമാകുന്നത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഇവിടെ കഴിയുന്നുണ്ട്. കേള്‍വിയോ കാഴ്ചയോ ഇല്ലാത്ത കുട്ടികള്‍ ഉള്‍പ്പെടെ തങ്ങളുടെ ഓഫീസില്‍ എത്തിയാണ് ഷെല്‍ട്ടര്‍ ഹോമിന്‍റെ ഉടമയുടെ ലൈംഗിക പീഡനത്തെ കുറിച്ച് പരാതി നല്‍കിയതെന്ന് സാമൂഹ്യനീതി വകുപ്പ് ഡ‍യറക്ടര്‍ കൃഷ്ണ മോഹന്‍  തിവാരി പറഞ്ഞു. പരാതി കളക്ടര്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും