
ദില്ലി: ദില്ലി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസിന്‍റെ ഭാര്യയെയും മകളെയും വീട്ടിനുള്ളില്‍ തലവിലാക്കി വീട്ടുജോലിക്കാരിയും കൂട്ടാളിയും ചേര്‍ന്ന് ലക്ഷങ്ങള്‍ വിലയുള്ള വസ്തുക്കളും പണവുമായി കടന്നു കളഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. മുന്‍ ചീഫ് ജസ്റ്റിസ് ദലിപ് കുമാര്‍ കപൂറിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ദലിപിന്‍റെ മകളാണ് സംഭവം പൊലീസിനെ അറിയിച്ചത്. ദലിപിന്‍റെ മരണത്ത തുടര്‍ന്ന് ഭാര്യ 78 കാരിയായ റിബ കപൂര്‍ മകളുമൊത്താണ് താമസിക്കുന്നത്. ഇരുവരെയും തടവിലാക്കി ജോലിക്കാരിയും കൂട്ടാളിയും പണവും വസ്തുക്കളുമായി കടന്നുകളയുകയായിരുന്നുവെന്ന് റിബ കപൂര്‍ പറഞ്ഞു.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മകളുടെ തലക്കടിച്ചു. പണവും സ്വര്‍ണവുമായി തങ്ങളുടെ കാറുമെടുത്താണ് ഇരുവരും രക്ഷപ്പെട്ടതെന്നും റിബ പൊലീസിന് മൊഴി നല്‍കി. നാല് ദിവസം മുമ്പാണ് ഇവര്‍ ഇവിടെ വീട്ടുജോലിക്കായി എത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam