'ക്ഷേത്രപരിസരത്ത് സ്ത്രീകൾ തല മറയ്ക്കണം, ജീൻസും സ്കർട്ടും ധരിച്ചാൽ പുറത്ത് നിന്ന് പ്രാർഥിക്കണം'; ബജ്‌റംഗ്ദളിന്‍റെ പോസ്റ്റർ

Published : Jul 07, 2025, 10:57 AM IST
bajarang dal poster

Synopsis

ജബൽപൂരിലെ ക്ഷേത്രങ്ങളിൽ സ്ത്രീകൾ പരമ്പരാഗത വസ്ത്രങ്ങൾ മാത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മഹാകാൽ സംഘ് ഇന്‍റർനാഷണൽ ബജ്‌റംഗ് ദളാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്. 

ജബൽപൂർ: നഗരത്തിലെ ഏകദേശം 40 ക്ഷേത്രങ്ങളിൽ ഞായറാഴ്ച ദർശനത്തിനെത്തിയ ഭക്തര്‍ ഒരു നോട്ടീസ് പതിച്ചിരിക്കുന്നത് കണ്ട് ഞെട്ടി. സ്ത്രീകൾ പരമ്പരാഗത വസ്ത്രങ്ങൾ മാത്രം ധരിച്ച് ക്ഷേത്രങ്ങളിൽ പ്രവേശിക്കണമെന്നാണ് പോസ്റ്ററുകളിൽ എഴുതിയിരുന്നത്. വലതുപക്ഷ സംഘടനയായ മഹാകാൽ സംഘ് ഇന്‍റർനാഷണൽ ബജ്‌റംഗ് ദളാണ് ഈ പോസ്റ്ററുകൾ സ്ഥാപിച്ചത്.

'മിനിസ്കർട്ട്, ജീൻസ്, ടോപ്, ഹാഫ് പാന്‍റ്സ് എന്നിവ ധരിച്ചവർ ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത്, പുറത്തുനിന്ന് പ്രാർത്ഥിക്കുക. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചവർക്ക് മാത്രമേ ക്ഷേത്രപരിസരത്ത് പ്രവേശിക്കാൻ അനുവാദമുള്ളൂ' എന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. കൂടാതെ, സ്ത്രീകൾ ക്ഷേത്രപരിസരത്ത് തല മറയ്ക്കണമെന്നും പോസ്റ്ററുകൾ നിർദ്ദേശിക്കുന്നു. 'നിങ്ങൾക്ക് മാത്രമേ ഇന്ത്യൻ സംസ്കാരം സംരക്ഷിക്കാൻ കഴിയൂ' എന്നും പോസ്റ്ററുകളിൽ എഴുതിയിട്ടുണ്ട്.

നഗരത്തിലെ വനിതാ ആക്ടിവിസ്റ്റുകൾ ഈ പോസ്റ്ററുകൾക്കെതിരെ ശക്തമായി രംഗത്തെത്തി. "നമ്മൾ എന്ത് വസ്ത്രം ധരിക്കണം, എന്ത് ധരിക്കരുത് എന്നത് ഞങ്ങളുടെ അവകാശമാണ്. ഞങ്ങൾക്ക് സാരി, സൽവാർ കുർത്ത, അല്ലെങ്കിൽ ഞങ്ങൾക്ക് ഇഷ്ടമുള്ള എന്ത് വസ്ത്രവും ധരിക്കാം. ഇത്തരം പോസ്റ്ററുകൾ കാണുമ്പോൾ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന സ്ത്രീകൾക്ക് വേദന തോന്നും" എന്ന് അഭിഭാഷകയും വനിതാവകാശ പ്രവർത്തകയുമായ രഞ്ജന കുരാരിയ പറഞ്ഞു.

നഗരത്തിലെ 30 മുതൽ 40 വരെ ക്ഷേത്രങ്ങളിൽ ഈ പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇന്‍റർനാഷണൽ ബജ്‌റംഗ് ദളിന്‍റെ ജില്ലാ മീഡിയ ഇൻചാർജ് അങ്കിത് മിശ്ര പറഞ്ഞു. ഇത് സ്ത്രീകളോടുള്ള ഒരപേക്ഷ മാത്രമാണെന്നും നിർബന്ധിത ഉത്തരവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്
ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ