
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷമുളള ആദ്യത്തെ കൂടിക്കാഴ്ചയിൽ പരസ്പരം ഒരു വാക്കുപോലും മിണ്ടാതെ മോദിയും രാഹുൽ ഗാന്ധിയും. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തട്ടകങ്ങളായിരുന്ന മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയിച്ചത്. 2001 ൽ നടന്ന പാർലമെന്റ് ആക്രമണത്തിന്റെ ഓർമ്മദിവസമായ ഡിസംബർ 13 ന് പാര്‍ലമെന്‍റില്‍ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുനേതാക്കളും.
മുൻ പ്രധാനമന്ത്രിയായ ഡോ. മൻമോഹൻസിംഗിനെ മോദി അഭിവാദ്യം ചെയ്തു. യൂണിയൻ മിനിസ്റ്റർ വിജയ് ഗോയൽ, മന്ത്രി രാംദാസ് അത്താവാലെ, രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, എൽകെ അദ്വാനി, സോണിയ ഗാന്ധി എന്നിവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടിയിരുന്നു. ചൊവ്വാഴ്ചയായിരുന്നു ഫലപ്രഖ്യാപനം.
2001 ഡിസംബർ 13 നാണ് തോക്കുമായെത്തിയ അഞ്ച് പേർ പാർലമെന്റ് മന്ദിരം ആക്രമിച്ചത്. ആക്രമത്തിൽ അഞ്ച് പൊലീസുകാരുൾപ്പെടെ പത്ത് പേർക്ക് ജീവൻ നഷ്ടമായി. ഈ സംഭവത്തിന്റെ പതിനേഴാം വാർഷികദിനമായിരുന്നു ഇന്ന്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഛായാചിത്രങ്ങൾക്ക് മേൽ പൂക്കൾ വിതറിയാണ് നേതാക്കൾ ആദരമർപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam