
ഭോപ്പാൽ: കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന കോൺഗ്രസ് വാഗ്ദാനം എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് നിയുക്ത മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. കാർഷിക മേഖലയുടെ ശാക്തീകരണം, സ്ത്രീ സുരക്ഷ ഉറപ്പുവരുത്തൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയായിരിക്കും തന്റെ സർക്കാർ മുൻഗണന നൽകുകയെന്നും കമൽനാഥ് കൂട്ടിച്ചേർത്തു.
''കോൺഗ്രസിന് വോട്ട് നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അവരോടുള്ള വിശ്വാസം എന്നും കാത്തു സൂക്ഷിക്കും. കൃഷിയെ ആശ്രയിച്ച് നിലനിൽക്കുന്ന മധ്യപ്രദേശിന്റെ കാർഷിക മേഖലയ്ക്ക് പുനരുജ്ജീവനം നൽകാൻ സർക്കാർ മുൻകൈയെടുക്കും. സ്ത്രീകൾക്ക് സുരക്ഷയും യുവാക്കൾക്ക് തൊഴിലവസരങ്ങളും നൽകും.'' മാധ്യമപ്രവർത്തകരോട് സംസാരിക്കവേ കമൽനാഥ് പറഞ്ഞു.
മധ്യപ്രദേശിന്റെ 18ാമത് മുഖ്യമന്ത്രിയായിരിക്കും കമൽനാഥ്. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. തെരഞ്ഞെടുപ്പിൽ 230 ൽ 114 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam