കുവൈത്ത് ലോൺ തട്ടിപ്പ് മലയാളികളുടെ സൽപ്പേരിനെ കളങ്കപ്പെടുത്തി, പൊലീസ് നടപടികളിൽ പ്രതീക്ഷ: ബാങ്ക് അധികൃതർ

Published : Dec 07, 2024, 04:18 PM ISTUpdated : Dec 07, 2024, 04:46 PM IST
കുവൈത്ത് ലോൺ തട്ടിപ്പ് മലയാളികളുടെ സൽപ്പേരിനെ കളങ്കപ്പെടുത്തി, പൊലീസ് നടപടികളിൽ പ്രതീക്ഷ: ബാങ്ക് അധികൃതർ

Synopsis

നിയമ നടപടികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ നല്ല പിന്തുണ നൽകി. 

കുവൈത്ത് സിറ്റി : ലോൺ തട്ടിപ്പ് കേസിലെ കേരളാ പൊലീസ് നടപടികളിൽ പ്രതീക്ഷയെന്ന് കുവൈത്ത് ബാങ്ക് അധികൃതർ. കുവൈത്തിൽ ജീവിക്കുന്നവർക്ക് മികച്ച ഭാവിയും അവസരവും ഉണ്ടാകാനാണ് വായ്പകൾ നൽകിയത്. വായ്പകൾ തിരിച്ചടക്കാൻ ശേഷിയുള്ളവരാണ് മറ്റ് രാജ്യങ്ങളിലേക്ക് മുങ്ങിയ പലരുമെന്നാണ് വിവരം. നിയമ നടപടികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ നല്ല പിന്തുണ നൽകിയിട്ടുണ്ട്. കുവൈത്തിൽ വലിയ മതിപ്പ് ഉള്ളതാണ് മലയാളി സമൂഹം. മലയാളികൾ ആർജിച്ച സൽപ്പേരിനെ കളങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് സംഭവിച്ചതെന്നും ബാങ്ക് അധികൃതർ അനൌദ്യോഗികമായി പ്രതികരിച്ചു. 

പരസ്യകമ്പനിയിൽ ജോലി വാ​ഗ്ദാനം, എത്തിച്ചത് സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ; പണവും തട്ടിച്ചു; പ്രതി അറസ്റ്റില്‍

കുവൈറ്റിലെ ബാങ്കിനെ ശതകോടികൾ കബളിപ്പിച്ച നഴ്സുമാരടങ്ങുന്ന 1425 മലയാളികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഗൾഫ് ബാങ്ക് കുവൈറ്റ് അധികൃതർ നൽകിയ പരാതിയിൽ കേരളത്തിൽ 12 കേസുകൾ രജിസ്റ്റർ ചെയ്തു. കോടികൾ ലോൺ നേടിയ ശേഷം മിക്കവരും വിദേശത്തേക്ക് കുടിയേറിയതായി പ്രാഥമികാന്വേഷത്തിൽ കണ്ടെത്തി. 

ഗൾഫ് ബാങ്ക് കുവൈറ്റിന്‍റെ ഡപ്യൂട്ടി ജനറൽ മാനേജരായ മുഹമ്മദ് അബ്ദുൾ വസി കഴിഞ്ഞ നവംബർ അഞ്ചിന് കേരളത്തിൽ എത്തിയതോടെയാണ് വൻ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നത്. 2020 -22 കാലഘട്ടത്തിൽ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴുനൂറ് മലയാളികളടക്കം 1425 പേർ 700 കോടിയോളം ബാങ്കിനെ കബളിപ്പിച്ച് കടന്നു കളഞ്ഞെന്നായിരുന്നു പരാതി.

സംസ്ഥാന പൊലീസ് ഉന്നതരെ വന്നു കണ്ട ബാങ്ക് അധികൃതർ ഇവരെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തുപേരെ തിരിച്ചറിഞ്ഞതും കേസെടുത്തതും. എട്ട് കേസുകൾ എറണാകുളം റൂറൽ പരിധിയിലും ഒരെണ്ണം കൊച്ചി സിറ്റിയിലും മറ്റൊരെണ്ണം കോട്ടയത്തുമാണ്. അറുപത് ലക്ഷം മുതൽ 2 കോടി രൂപ വരെയാണ് ഇവരോരുത്തരും കുവൈറ്റിലെ സാലറി സർട്ടിഫിക്കറ്റ് കാണിച്ച് ലോണെടുത്തത്. ആദ്യത്തെ കുറച്ച് തവണകൾ അടച്ചശേഷം പലപ്പോഴായി ഇവരെല്ലാം മുങ്ങിയെന്നാണ് ബാങ്ക് അധികൃതരുടെ പരാതി. ഭൂരിഭാഗം പേരും അമേരിക, കാനഡ, ബ്രിട്ടൻ, അയർലൻഡ്, ഓസ്ട്രേലിയ എന്നിവടങ്ങിലേക്ക് കുടിയേറി. കൈവശമുളള രേഖകളുടെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്താനാണ് സംസ്ഥാന പൊലീസിന്‍റെ സഹായം തേടിയിരിക്കുന്നത്.  

 

 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ