വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ 30കാരന്‍ വെടിവെച്ച് കൊലപ്പെടുത്തി

By Web TeamFirst Published Sep 6, 2022, 8:40 PM IST
Highlights

20കാരിയായ യുവതിയോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇത് നിരസിച്ചു. തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കെയ്‌റോ: തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം. 30കാരനാണ് പ്രതി. വടക്കന്‍ കെയ്‌റോയില്‍ മെനൗഫിയ ഗവര്‍ണറേറ്റിലാണ് സംഭവം ഉണ്ടായത്.

20കാരിയായ യുവതിയോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇത് നിരസിച്ചു. തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്താനും പ്രതി ശ്രമിച്ചിരുന്നു. തുടര്‍ന്ന് തിരക്കേറിയ സ്ട്രീറ്റില്‍ വെച്ച് യുവാവ് യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

യുവതിയുടെ വീടിന് അടുത്തായി കാത്തുനിന്ന പ്രതി, യുവതി വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ വെടിവെക്കുകയായിരുന്നെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി പറഞ്ഞു. ഉടന്‍ തന്നെ യുവതിയെ മാതാപിതാക്കള്‍ ബറാകാത് എല്‍ സബാ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായിട്ടില്ല. പൊലീസ് തെരച്ചില്‍ ശക്തമാക്കി. 

ഇരുപത് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

കുടുംബ വഴക്കിനിടെ അമ്മാവനെ കൊലപ്പെടുത്തി യുവാവ്; 60 തവണ കുത്തേറ്റു

കെയ്‌റോ: കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് അമ്മാവനെ കുത്തിക്കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം ഉണ്ടായത്. 60കാരനായ ഈജിപ്ത് സ്വദേശിയെ മകളുടെ പ്രതിശ്രുത വരന്‍ കൂടിയായ യുവാവാണ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രതിശ്രുതവധു പരീക്ഷയില്‍ തോറ്റു; സ്‌കൂളിന് തീയിട്ട് യുവാവ്

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റാണ് ഇയാള്‍ മരിച്ചത്. മധ്യവയസ്‌കന്റെ നെഞ്ചിലും കഴുത്തിലും വയറ്റിലുമടക്കം 60 തവണ കുത്തേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. കൊലപാതകത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രതിയായ യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തു. കൃത്യത്തിന് പിന്നാലെ യുവാവും വഴക്കില്‍ ഉള്‍പ്പെടെ മറ്റ് 11 പേരും അറസ്റ്റിലായി.  

click me!