Traffic Inspection : കര്‍ശന വാഹന പരിശോധന; കുവൈത്തില്‍ 2,840 പേര്‍ക്ക് നോട്ടീസ്

Published : Dec 18, 2021, 02:15 PM ISTUpdated : Dec 18, 2021, 02:26 PM IST
Traffic Inspection :  കര്‍ശന വാഹന പരിശോധന; കുവൈത്തില്‍ 2,840 പേര്‍ക്ക് നോട്ടീസ്

Synopsis

ജലീബ്, ഷുയൂഖ്, കബദ്, ഷുവൈഖ് വ്യവസായ മേഖല എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് മൂന്ന് മണിക്കൂറിനിടെ ഇത്രയും പേര്‍ക്ക് നോട്ടീസ് നല്‍കിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait)വാഹന പരിശോധന കര്‍ശനമായി തുടരുന്നു. നിയമലംഘനങ്ങള്‍(law violations) കണ്ടെത്തിയതിനെ തുടര്‍ന്ന 2,840 പേര്‍ക്ക് അധികൃതര്‍ നോട്ടീസ്അയച്ചു. 

ജലീബ്, ഷുയൂഖ്, കബദ്, ഷുവൈഖ് വ്യവസായ മേഖല എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് മൂന്ന് മണിക്കൂറിനിടെ ഇത്രയും പേര്‍ക്ക് നോട്ടീസ് നല്‍കിയത്. ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയാഗിന്റെ നിര്‍ദ്ദേശാനുസരണം സാങ്കേതിക പരിശോധനാ വിഭാഗം ഡയറക്ടര്‍ കേണല്‍ മിഷാല്‍ അല്‍ സുവൈജിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന നടത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടെ 503 താമസ നിയമലംഘകരെ (residence law violators) നാടുകടത്തി. ഡിസംബര്‍ എട്ട് മുതല്‍ 14 വരെയുള്ള കണക്കുകളാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം (Ministry of Interior) പുറത്തുവിട്ടത്. താമസ, തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലാവുന്നവരുടെ പേരിലുള്ള തുടര്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി അവരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്താനാണ് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ അലി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കണമെന്നും പരമാവധിപ്പേരുടെ നടപടികള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും കണ്ടെത്താന്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനകള്‍ നടന്നുവരികയാണ്. കൊവിഡ് സമയത്ത് പരിശോധനകള്‍ നിര്‍ത്തിവെയ്‍ക്കുകയും നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കുകയും ചെയ്‍തിരുന്നു. ഒന്നിലേറെ തവണ ഇതിനുള്ള സമയം നീട്ടി നല്‍കിയിട്ടും നിരവധിപ്പേര്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നില്ല. കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ വിമാന സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെ ശക്തമായ പരിശോധനയും ആരംഭിക്കുകയായിരുന്നു.

അതേസമയം നിയമ ലംഘകരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വമേധയാ പിഴയടച്ച് രാജ്യം വിടാനാവും. ഇവര്‍ക്ക് മറ്റൊരു വിസയില്‍ തിരികെ വരികയും ചെയ്യാം. എന്നാല്‍ അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കുവൈത്തില്‍ പിന്നീട് വിലക്കേര്‍പ്പെടുത്തും. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാനും ഇവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് വിലക്കുണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ