ഒമാനിലെ ജയിലുകളിൽ കഴിയുന്ന ആയിരത്തിലേറെ തടവുകാരെ മോചിപ്പിക്കും

Published : May 29, 2022, 11:18 PM IST
ഒമാനിലെ ജയിലുകളിൽ കഴിയുന്ന ആയിരത്തിലേറെ തടവുകാരെ മോചിപ്പിക്കും

Synopsis

സാമ്പത്തിക  ബാധ്യതകളിൽ അകപ്പെട്ട് രാജ്യത്തെ ജയിലുകളിൽ കഴിഞ്ഞുവന്നിരുന്നവർക്കാണ് ഈ ആനുകൂല്യം ലഭിച്ചിരിക്കുന്നത്.

മസ്‍കത്ത്: ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 1035  പേർക്ക് മോചനത്തിനുള്ള വഴി തെളിഞ്ഞു. ഒമാൻ ലോയേഴ്‍സ് അസോസിയേഷന്റെ 'ഫാക് കുർബാ' പദ്ധതിയുടെ ഒൻപതാം പതിപ്പിന്റെ ഭാഗമായി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന 1035  പേർക്കാണ്  മോചനം സാധ്യമാകുന്നത്. സാമ്പത്തിക  ബാധ്യതകളിൽ അകപ്പെട്ട് രാജ്യത്തെ ജയിലുകളിൽ കഴിഞ്ഞുവന്നിരുന്നവർക്കാണ് ഈ ആനുകൂല്യം ലഭിച്ചിരിക്കുന്നത്.

തെക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റില്‍ 117  പേരും വടക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റില്‍ 194  പേരും അൽ ദൈഖിലിയ ഗവർണറേറ്റിൽ 78  പേരും മസ്‌കറ്റ് ഗവർണറേറ്റിൽ 209   പേരും അൽ ബുറൈമി ഗവർണറേറ്റിൽ 98 പേരും, തെക്കൻ ശർഖിയയിൽ നിന്നും 148 പേരും ,  ദോഫാറിൽ നിന്നും 72 പേരും, ദാഹരിയ  ഗവര്‍ണറേറ്റിൽ നിന്നും 57 പേരും, വടക്കൻ ശർഖിയയിൽ നിന്നും 49 പേരും ,മുസാന്ദം ഗവര്‍ണറേറ്റിൽ നിന്നും 9 പേരും , അൽ വുസ്റ്റ ഗവര്‍ണറേറ്റിൽ നിന്നും  4   പേരുമാണ് ജയിൽ മോചിതരാവുന്നത്. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ പരാജയപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നവർക്ക്‌ ഒരു അവസരം കൂടി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഫാക് കുര്‍ബ' പദ്ധതിക്ക് ഒമാൻ ലോയേഴ്‍സ്  അസോസിയേഷൻ രൂപം നല്‍കിയത്.

ഒമാനില്‍ പ്രവാസികള്‍ക്കുള്ള തൊഴില്‍ പെര്‍മിറ്റുകളുടെ ഇ-സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും

ഒമാനിലെ നൂറിലധികം അഭിഭാഷകരാണ് ഫാക് കുർബാ പദ്ധതിക്കായി സന്നദ്ധ  സേവനം നടത്തിവരുന്നത്. ഒമാൻ സാമൂഹിക ക്ഷേമ   മന്ത്രാലയത്തിന്റെ  സഹകരണത്തിൽ ഒമാനി ലോയേഴ്‌സ്  അസോസിയേഷന്റെ നേതൃത്വത്തിൽ 2012  മുതൽ നടത്തിവരുന്ന ഈ പദ്ധതിയിലൂടെ അനവധി പേര്‍ത്ത് ഇതിനോടകം ജയിൽ മോചനം ലഭിച്ചു കഴിഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രവാസി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു
പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും, 32 വിമാനങ്ങൾ കൂടി