സൗദി അറേബ്യയിൽ പുതിയ ആറ് ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നു

Published : Dec 28, 2023, 03:30 PM IST
സൗദി അറേബ്യയിൽ പുതിയ ആറ് ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നു

Synopsis

സ്കൂളുകൾ തുടങ്ങാൻ താൽപര്യമുള്ള കമ്പനികളോടും സ്ഥാപനങ്ങളോടും ട്രാഫിക് വകുപ്പിൻറെ അഡ്മിനിസ്ട്രേഷൻ വകുപ്പിനെ ബന്ധപ്പെട്ട് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

റിയാദ്: ഡ്രൈവിങ് പഠനം കൂടുതൽ എളുപ്പമാക്കാൻ ആറ് പുതിയ ഡ്രൈവിങ് സ്കൂളുകൾ രാജ്യത്ത് സ്ഥാപിക്കുന്നു. റിയാദിൽ രണ്ട്, ജിദ്ദ, ഖഫ്ജി, ദമ്മാം, ജിസാൻ, ഹനാഖിയ, ഖുൻഫുദ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും പുതിയ സ്‌കൂളുകൾ ആരംഭിക്കാനാണ് ട്രാഫിക്ക് വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. 

സ്കൂളുകൾ തുടങ്ങാൻ താൽപര്യമുള്ള കമ്പനികളോടും സ്ഥാപനങ്ങളോടും ട്രാഫിക് വകുപ്പിൻറെ അഡ്മിനിസ്ട്രേഷൻ വകുപ്പിനെ ബന്ധപ്പെട്ട് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഖ്യാപന തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അപേക്ഷ നൽകണം. ഡ്രൈവിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അബ്ഷീർ ആപ്പിൽ ബുക്കിങ് നടത്താനാകും. ആപ്ലിക്കേഷനിൽ പ്രവേശിച്ച് അപ്പോയിൻറ്മെൻറ് ഐക്കണിൽ ക്ലിക്കുചെയ്‌ത് ട്രാഫിക്ക്, അപ്പോയിൻറ്മെൻറുകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ തെരഞ്ഞെടുത്ത് അവർക്ക് ബുക്ക് ചെയ്യാൻ കഴിയും.

Read Also-   സൗദി അറേബ്യയില്‍ വയോധികയെ യുവാവ് മുഖത്തടിച്ച സംഭവത്തില്‍ നടപടി

സൗദിയിൽ വീട്ടുജോലിക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഫെബ്രുവരി മുതൽ

റിയാദ്: രാജ്യത്തേക്ക് ആദ്യമായി റിക്രൂട്ട് ചെയ്യപ്പെടുന്ന വീട്ടുജോലിക്കാർക്കുള്ള ഇൻഷുറൻസ് സേവനം ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ‘മുസാനിദ്’ പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട്‌മെൻറ് ചെയ്യപ്പെടുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമാക്കും. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ട ബാധ്യത തൊഴിലുടമയ്ക്കാവും. റിക്രൂട്ടിങ് കമ്പനിയും തൊഴിലുടമയും തമ്മിലുണ്ടാക്കേണ്ട കരാർ നടപടിക്രമങ്ങളുടെ ഭാഗമാകും ഇൻഷുറൻസ് പരിരക്ഷ.

റിക്രൂട്ട്മെൻറ് മുതൽ ആദ്യ രണ്ട് വർഷത്തേക്കാണ് കരാറിെൻറ ഭാഗമായ ഇൻഷുറൻസ് പരിരക്ഷയുണ്ടാവുക. രണ്ട് വർഷത്തിന് ശേഷം തൊഴിലുടമയുടെ താൽപര്യത്തിന് അനുസരിച്ചുള്ള ഇൻഷുറൻസ് പോളിസി എടുക്കാം. ‘മുസാനിദ്’ ഉപഭോക്താക്കൾക്ക് ഈ സേവനം നിലവിൽ ലഭ്യമാണ്. 2023 െൻറ തുടക്കം മുതൽ മന്ത്രാലയം ഇത് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഈ സേവനം തെരഞ്ഞെടുത്ത ഉപഭോക്താക്കളുടെ എണ്ണം 1,75,000 ആയിട്ടുണ്ട്. എന്നാൽ ഇത് റിക്രൂട്ടിങ്ങിെൻറ ഭാഗമാക്കി നിർബന്ധമാക്കുന്നത് അടുത്ത വർഷം 2024 ഫെബ്രുവരി ഒന്ന് മുതലാണ്. ജോലി ചെയ്യാൻ തുടങ്ങുന്ന തീയതി മുതൽ തൊഴിലുടമയ്ക്കും തൊഴിലാളിക്കും വിവിധ കാര്യങ്ങളിൽ ഇൻഷുറൻസ് പ്രകാരം നഷ്ടപരിഹാരം ലഭിക്കുമെന്നതാണ് ഇതിെൻറ പ്രത്യേകത. തൊഴിലാളി ജോലിക്ക് ഹാജരാവാതിരിക്കൽ, ഒളിച്ചോടൽ, മരണം, ജോലി ചെയ്യാനുള്ള കഴിവില്ലായ്മ, ജോലി ചെയ്യാൻ കഴിയാത്ത വിധം വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ സംഭവിക്കുേമ്പാൾ തൊഴിലുടമയ്ക്ക് റിക്രൂട്ട്‌മെൻറ് ചെലവുകൾക്കുള്ള നഷ്ടപരിഹാരം ഇൻഷുറൻസിൽനിന്ന് ലഭിക്കും. കൂടാതെ വീട്ടുജോലിക്കാരൻ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കൽ, സാധനങ്ങൾ, സ്വകാര്യ സ്വത്ത് എന്നിവ തിരികെ നൽകുന്നതിനുള്ള ചെലവുകൾ എന്നിവക്കുള്ള നഷ്ടപരിഹാരവും ഇൻഷുറൻസ് പരിധിയിൽ വരും.
അപകടം മൂലം സ്ഥിരമായ പൂർണമോ ഭാഗികമോ ആയ വൈകല്യം ഉണ്ടായാൽ തൊഴിലാളിക്ക് ഇൻഷുറൻസിൽനിന്ന് നഷ്ടപരിഹാരം ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ന്യൂനമർദ്ദം; ചൊവ്വാഴ്ച വരെ മഴയ്ക്കും കാറ്റിനും സാധ്യത, ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്
ഒമാനിലെ മുസന്ദത്തിന് തെക്ക് നേരിയ ഭൂചലനം, യുഎഇയുടെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു