
റിയാദ്: അന്താരാഷ്ട്ര ബോക്സിങ് താരങ്ങൾ അണിനിരന്ന ജിദ്ദയിലെ പ്രമുഖ കായിക മാമാങ്കമായ ‘ദി കംബാക്ക്’ ചാമ്പ്യൻഷിപ്പിൽ സൗദി അറേബ്യയുടെ സുൽത്താൻ അൽ മുഹമ്മദിന് മിന്നുന്ന വിജയം. ഫെദർവെയ്റ്റ് വിഭാഗത്തിൽ നടന്ന പോരാട്ടത്തിൽ സ്പാനിഷ് താരം ഇഫ്രെൻ ബെസാൽഡൂച്ചിനെയാണ് നാല് റൗണ്ടുകൾ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ സുൽത്താൻ കീഴടക്കിയത്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളും പ്രാദേശിക ചാമ്പ്യന്മാരും ഏറ്റുമുട്ടുന്ന ഈ ടൂർണമെൻറിൽ സൗദി അറേബ്യയ്ക്ക് മികച്ച തുടക്കമാണ് സുൽത്താെൻറ ഈ വിജയം സമ്മാനിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം തുടരുന്ന മത്സരങ്ങളിൽ കായികലോകത്തിെൻറ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുന്നത് ടൂർണമെൻറിലെ പ്രധാന പോരാട്ടത്തിലേക്കാണ്. മുൻ ലോക ചാമ്പ്യനായ ബ്രിട്ടെൻറ ആൻറണി ജോഷ്വയും അൽബേനിയൻ താരം ക്രിസ്റ്റ്യൻ പ്രെൻഗയും തമ്മിൽ ഏറ്റുമുട്ടുന്ന ഈ പോരാട്ടം കാണാൻ വലിയ ജനപ്രവാഹമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
രാജ്യാന്തര കായിക ഇനങ്ങൾക്ക് ആതിഥ്യമരുളുന്ന സൗദി അറേബ്യയുടെ മുൻനിര കായിക നയത്തിെൻറ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ജിദ്ദ കലണ്ടറിലെ പ്രധാന ആകർഷണമായ ‘ഫൈറ്റ് വീക്ക്’ പ്രോഗ്രാമിെൻറ ഭാഗമായി, റിയാദ് സീസണുമായി സഹകരിച്ച് മാച്ച് റൂം, സെല, ഗോൾഡ് സ്റ്റാർ, ക്വീൻസ്ബെറി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ ലോകോത്തര ഇവന്റ് അരങ്ങേറുന്നത്. ഈ ആഗോള ബോക്സിങ് പോരാട്ടത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് മൂന്ന് പ്രമുഖ താരങ്ങളാണ് റിങ്ങിലിറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam