കുവൈത്തില്‍ തപാല്‍ വഴി എത്തിച്ച കഞ്ചാവ് പിടികൂടി; പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

Published : Jun 02, 2022, 08:11 PM IST
കുവൈത്തില്‍ തപാല്‍ വഴി എത്തിച്ച കഞ്ചാവ് പിടികൂടി; പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

Synopsis

പോസ്റ്റല്‍ വഴി രാജ്യത്തേക്ക് എത്തിയ പാര്‍സലാണ് പരിശോധിച്ചത്. തുടര്‍ന്ന് മംഗഫില്‍ താമസിച്ചിരുന്ന വിദേശിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങിയ ശേഷം ഇയാളുടെ വീട്ടില്‍ റെയ്‍ഡ് നടത്തുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തപാലിലൂടെ പാര്‍സല്‍ വഴി കഞ്ചാവ് എത്തിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ മേധാവി കേണല്‍ മുഹമ്മദ് ഖബസാര്‍ദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്താനായതെന്ന് ഔദ്യോഗിക പ്രസ്‍താവന പറയുന്നു.

പോസ്റ്റല്‍ വഴി രാജ്യത്തേക്ക് എത്തിയ പാര്‍സലാണ് പരിശോധിച്ചത്. തുടര്‍ന്ന് മംഗഫില്‍ താമസിച്ചിരുന്ന വിദേശിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങിയ ശേഷം ഇയാളുടെ വീട്ടില്‍ റെയ്‍ഡ് നടത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ രാജ്യത്തേക്ക് കഞ്ചാവ് എത്തിച്ച വിവരം സമ്മതിച്ചു. തനിക്ക് സഹായം നല്‍കുന്ന കുവൈത്ത് പൗരന്റെ വിവരങ്ങളും ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. തുടര്‍ന്ന് സുറയിലെ സ്വദേശിയുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. രണ്ട് പേരെയും ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Read also: മദ്യം നിര്‍മിച്ച് വില്‍പന; റെയ്‍ഡുകളില്‍ മൂന്ന് പ്രവാസികള്‍ പിടിയിലായി

അതേസമയം മയക്കുമരുന്ന് കടത്തിയ മറ്റൊരു വിദേശി ജലീബ് അല്‍ ശുയൂഖിലും പിടിയിലായി. ഒരു ഗ്രാം വീതമുള്ള 100 ചെറിയ പാക്കുറ്റുകളിലാക്കിയ നിലയിലാണ് ഇയാളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതെന്നും അധികൃതര്‍ അറിയിച്ചു. ജലീബ് അല്‍ ശുയൂഖില്‍ അറസ്റ്റിലായത് ശ്രീലങ്കന്‍ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.


കെയ്റോ: ഈജിപ്തില്‍ മൂന്ന് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടികളെ കൊലപ്പെടുത്തിയ സ്ത്രീ ശേഷം ട്രക്കിന് മുമ്പില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

വടക്ക് കിഴക്കന്‍ കെയ്റോയിലെ ദാഖിലിയ ഗവര്‍ണറേറ്റിലെ മിത് ടൊമാമയിലാണ് സംഭവം. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ അമ്മ ട്രക്കിന് മുമ്പിലേക്ക് ചാടുന്നത് കണ്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ സ്ത്രീ ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിക്കുകയാണ്. ഇതിന്‍റെ ഭാഗമായി പ്രതിയായ സ്ത്രീയുടെ മാനസികനിലയും പരിശോധിക്കുന്നുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ