
ഇംഗ്ലണ്ട് പര്യടനത്തില്‍ ബിസിസിഐയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കരുണിന് കഴിഞ്ഞിരുന്നില്ല
റെക്കോര്‍ഡ് പുസ്തകത്തിലെ താളുകളില്‍ വിരേന്ദര്‍ സേവാഗിന്റെ ഒറ്റപ്പെടലിന് അറുതി വരുത്തിയവൻ. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങിവരവ്, പിന്നാലെ പുറത്തേക്ക്. കരുണ്‍ നായര്‍ ഒരു പാഠമാണ്, ഓര്‍മപ്പെടുത്തലാണ്, മുന്നറിയിപ്പാണ്. പ്രതിഭാനിര്‍ഭരമായ ഇന്ത്യയുടെ ക്രിക്കറ്റ് മണ്ണില്‍ ഉയരാൻ കൊതിക്കുന്ന ഓരോരുത്തര്‍ക്കും.