മൈതാനം ഒരുങ്ങും മുൻപ് രണ്ട് പേരില്‍ മാത്രം ചുരുക്കപ്പെട്ട ഒരു മത്സരം. അവിടെ താൻ ഒരിക്കലും നിഴലായി തുടരാനില്ലെന്ന് വലതുവിങ്ങില്‍ നിന്നൊരാള്‍ പ്രഖ്യാപിക്കുകയായിരുന്നു. ആ സുവര്‍ണഗോളം തന്റെ കയ്യില്‍ എങ്ങനെയെത്തിയെന്നതുകൂടി ഓര്‍മിപ്പിക്കുകയായിരുന്നു. അതിനൊരു ഹാട്രിക്കിന്റെ തലപ്പൊക്കം കൂടിയുണ്ടായിരുന്നു, ഉസ്മാൻ ഡെംബലെ.