
മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും നെയ്മറിനുമൊക്കെ വേണ്ടി ഉറക്കമൊഴിച്ചിരുന്നെങ്കില്‍, ഇനി എല്ലാ കണ്ണുകളും എത്തേണ്ടത് നീരജ് ചോപ്രയുടേയും മീരാഭായ് ചാനുവിന്റേയുമൊക്കെ കരങ്ങളിലേക്കാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ്. കായികഭൂപടത്തില്‍ ഇന്ത്യ ഏറ്റവുമധികം അടയാളപ്പെടുന്ന നാളുകള്‍. പക്ഷേ, ഇക്കുറി ആ ചരിത്രയാത്രയുടെ തുടർച്ച മെഡല്‍ത്തിളക്കത്തിലുണ്ടായേക്കില്ല, കാരണമുണ്ട്.