ഹൂസ്റ്റണിലെ ആകാശത്തിന് കീഴില്‍ പറങ്കിപ്പടയെ മൈതാനത്തേക്ക് ഒരിക്കല്‍ക്കൂടി നയിക്കുമ്പോള്‍ അയാള്‍ക്ക് ചിലതൊക്കെ ചിലരെയൊക്കെ ഓര്‍മ്മപ്പെടുത്താനുണ്ടായിരുന്നു. താൻ ആരാണെന്ന് മറന്നുപോയവര്‍, തന്റെ ബൂട്ടുകളുടെ ആയുസിന് വിലയിട്ടവര്‍, മൈതാനത്തെ സാന്നിധ്യത്തെ പോലും ചോദ്യം ചെയ്തവര്‍, പ്രായം കൊണ്ട് അളന്നവര്‍, കുമ്മായവരയ്ക്കുള്ളില്‍ തനിക്ക് ഇനിയൊന്നും ബാക്കിയില്ലെന്ന് വിധിച്ചവര്‍...എല്ലാവർക്കും അയാള്‍ മൈതാനത്ത് മറുപടി നല്‍കി