
തൻറെ അഡൾട്ട് ആപ്പ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്നതിനായി ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ ഉപയോഗിച്ച് അശ്ലീല കണ്ടന്റ് ഉണ്ടാക്കുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത അധ്യാപികയെ പുറത്താക്കി.
അരിസോണയിലെ ഒരു അധ്യാപികയാണ് താൻ ജോലി ചെയ്തിരുന്ന സ്കൂളിലെ വിദ്യാർത്ഥികളെ ഉപയോഗിച്ച് അഡൾട്ട് ആപ്പ് ആയ ഒൺലിഫാൻസിലേക്ക് കണ്ടന്റുകൾ ഉണ്ടാക്കിയത്. മറ്റൊരു പേരിലായിരുന്നു ഒൺലി ഫാൻസിൽ ഇവർ അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരുന്നത്. എന്നാൽ, ഇതിൻറെ ലിങ്ക് ഇവർ തൻറെ ഇൻസ്റ്റ അക്കൗണ്ടിൽ ചേർത്തിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയുടെ ഇൻസ്റ്റാൾ അക്കൗണ്ട് പരിശോധിക്കുന്നതിനിടയിൽ വിദ്യാർത്ഥികളുടെ ശ്രദ്ധയിലാണ് ഈ ലിങ്ക് പെട്ടത്. ലിങ്കിൽ കയറി നോക്കിയ വിദ്യാർത്ഥികൾ അമ്പരന്നു പോകുകയും അതോടെ ഇത് സ്കൂളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കളുടെ ഭാഗത്തുനിന്നും അധ്യാപികയ്ക്ക് നേരെയുണ്ടായ എതിർപ്പുകളെ തുടർന്നാണ് ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.
അരിസോണയിലെ ലേക് ഹവാസു സിറ്റിയിലെ തണ്ടർബോൾട്ട് മിഡിൽ സ്‌കൂളിലെ സയൻസ് ടീച്ചർ സാമന്ത പീർ ആണ് വിദ്യാർഥികളെ ഉപയോഗിച്ച് ഇത്തരത്തിൽ അശ്ലീല കണ്ടൻറുകൾ ഉണ്ടാക്കിയത്. ഇതേ തുടർന്ന് മറ്റൊരു സ്കൂളിലെ അധ്യാപകനായിരുന്ന ഇവരുടെ ഭർത്താവ് ഡിലിയൻ പീറിനെയും ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഒൺലി ഫാൻസ് അക്കൗണ്ടിലെ വീഡിയോകളിൽ കണ്ടതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഇയാളെ പുറത്തിറങ്ങിയത്.
സ്കൂളിൽ നിന്നും ലഭിക്കുന്ന തുച്ഛമായ ശമ്പളം തങ്ങളുടെയും കുട്ടികളുടെയും ഉപജീവനത്തിന് തികയില്ലെന്നും അതുകൊണ്ടാണ് ഒൺലി ഫാൻസിൽ താൻ അക്കൗണ്ട് തുടങ്ങിയതെന്നും ഇവർ പിന്നീട് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിൽ പറഞ്ഞു.