ലോകമെമ്പാടുമുള്ള രാഷ്ട്രീയക്കാർ, ബിസിനസ് പ്രമുഖർ, സെലിബ്രിറ്റികൾ എന്നിവരുടെ പേരുകളാണ് പുറത്ത് വന്ന രേഖകളിലിടം പിടിച്ചത്. ഇക്കൂട്ടത്തിൽ പ്രമുഖ ഇന്ത്യക്കാരുടെ പേരുകളും പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ പട്ടികയിൽ പേരുള്ളവർ എല്ലാവരും കുറ്റവാളികളാണെന്ന് ഇതിനർത്ഥമില്ലെന്നും പലരും സാമൂഹികപരമായ സാഹചര്യങ്ങളിൽ എപ്‌സ്റ്റീനെ കണ്ടവരാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രശസ്ത വെൽനസ് ഗുരു ദീപക് ചോപ്ര പലതവണ എപ്‌സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2008ൽ എപ്‌സ്റ്റീൻ കുറ്റവാളിയാണെന്ന് വിധിക്കപ്പെട്ടതിന് ശേഷവും ഇവർ ബന്ധം തുടർന്നിരുന്നു. ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭാര്യ മാർള മാപ്പിൾസിനെക്കുറിച്ചും ലൈംഗിക പീഡനക്കേസുകളെക്കുറിച്ചും ഇവർ ഇമെയിലുകൾ കൈമാറിയിരുന്നു.