
കോംഗോയിൽ 900-ലധികം സംശയാസ്പദമായ കേസുകൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. നിലവിലുള്ള അരക്ഷിതാവസ്ഥയും ഭയവും സമൂഹങ്ങൾക്കുള്ളിൽ അവിശ്വാസം വളർത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറ്റൂരിയിലുടനീളം ലോകാരോഗ്യ സംഘടനയും മാനുഷിക ആരോഗ്യ പങ്കാളികളും സാന്നിധ്യം നിലനിർത്തുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ പറഞ്ഞു, എത്തിച്ചേരാൻ ഏറ്റവും പ്രയാസമുള്ളതും സുരക്ഷിതമല്ലാത്തതുമായ ചില പ്രദേശങ്ങൾ ഉൾപ്പെടെ സമൂഹങ്ങൾ എബോളയുടെ ഭീഷണി മാത്രമല്ല, വൈവിധ്യമാർന്ന രോഗങ്ങളും നേരിടുന്നുവെന്ന് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
എബോള വൈറസിന്റെ 'ബുന്ദിബുഗ്യോ' വകഭേദം മൂലമാണ് ഈ രോഗം പടരുന്നത്. ഇതിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ പനി ഉണ്ടോ എന്ന് പരിശോധിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ടെന്നും പ്രസ്താനയിൽ പറയുന്നു.
മധ്യ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകൾക്ക് സമീപമുള്ള വിദൂര ഗ്രാമങ്ങളിലാണ് ആദ്യമായി എബോള രോഗം പൊട്ടിപ്പുറപ്പെട്ടത്. 1976 ൽ വൈറസ് ആദ്യമായി കണ്ടെത്തിയതിനുശേഷം പശ്ചിമാഫ്രിക്കയിൽ 2014–2016 ൽ ഉണ്ടായ എബോള വൈറസ് രോഗ ബാധയാണ് ഏറ്റവും വലുതും സങ്കീർണ്ണവുമായ എബോള പകർച്ചവ്യാധി. ഗിനിയയിൽ തുടങ്ങി കര അതിർത്തികൾ കടന്ന് സിയറ ലിയോൺ, ലൈബീരിയ എന്നിവിടങ്ങളിലേക്ക് രാജ്യങ്ങൾക്കിടയിലും ഇത് വ്യാപിച്ചു. എബോള വൈറസിന്റെ 'ബുന്ദിബുഗ്യോ' വകഭേദം മൂലമാണ് ഈ രോഗം പടരുന്നത്. ഇതിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല.
കടുത്ത പനി, രക്തസ്രാവം, തളർച്ച, പേശി വേദന എന്നിവയാണ് എബോള രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരുടെ ശരീരസ്രവങ്ങളിലൂടെയാണ് വൈറസ് പടരുന്നത്. വൈറസിനെ നിയന്ത്രിക്കുന്നതിനായി കൂടുതൽ മെഡിക്കൽ സഹായം ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അന്താരാഷ്ട്ര ഏജൻസികൾ. 2014-2016 കാലഘട്ടത്തിൽ പശ്ചിമാഫ്രിക്കയിൽ ഉണ്ടായതിന് സമാനമായ ഒരു വലിയ പകർച്ചവ്യാധി ഒഴിവാക്കുകയാണ് ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam