പാമ്പ് കടിയേറ്റ 10 വയസുകാരന്‍റെ ശരീരം ചാണകം കൊണ്ട് പൊതിഞ്ഞു; മന്ത്രവാദി വീണ്ടും ജീവിപ്പിക്കുമെന്ന് വിശ്വാസം, പൊലീസ് അന്വേഷണം തുടങ്ങി

Published : Oct 26, 2025, 04:16 PM IST
snake bite

Synopsis

ആഗ്രയിൽ പാമ്പ് കടിയേറ്റ് മരിച്ച 10 വയസ്സുകാരനെ പുനരുജ്ജീവിപ്പിക്കാമെന്ന അന്ധവിശ്വാസത്തിൽ കുടുംബം മൃതദേഹം മൂന്ന് ദിവസം വേപ്പിലയും ചാണകവും കൊണ്ട് മൂടിയിട്ടു. .

ആഗ്ര: പാമ്പ് കടിയേറ്റ് മരിച്ച 10 വയസ്സുകാരന്‍റെ മൃതദേഹം ഉയിർത്തെഴുന്നേൽപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിൽ, കുടുംബാംഗങ്ങൾ മൂന്ന് ദിവസത്തോളം വേപ്പിലയും ചാണകവും കൊണ്ട് മൂടിയിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹാഥ്രസിലെ ഹസായൻ ഏരിയയിലുള്ള ഇറ്റാർണി ഗ്രാമത്തിലാണ് ഈ ദുഃഖകരമായ സംഭവം നടന്നത്. ഒക്ടോബർ 20ന് ദീപാവലി രാത്രിയിൽ വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റാണ് കപിൽ ജാതവ് എന്ന ബാലൻ മരിച്ചത്. ഉടൻ തന്നെ കുട്ടിയെ പ്രാദേശിക സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

മഥുരയിലെ മന്ത്രവാദിയുടെ അടുക്കൽ

മൃതദേഹവുമായി വീട്ടിലെത്തിയ ശേഷം, മന്ത്രവാദികളുടെ സഹായം തേടാൻ അയൽക്കാർ കുടുംബത്തെ നിർബന്ധിച്ചു. മഥുരയിലെ മന്ത്രവാദികൾക്ക് ആചാരങ്ങളിലൂടെ കുട്ടിയെ ജീവനിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നായിരുന്നു ഇവരുടെ വാദം. തുടർന്ന് കുടുംബം മൃതദേഹം മഥുരയിലേക്ക് കൊണ്ടുപോയെങ്കിലും മന്ത്രവാദിയുടെ ശ്രമം പരാജയപ്പെട്ടു. വീണ്ടും ഗ്രാമത്തിൽ തിരിച്ചെത്തിയ കുടുംബം നിരാശയുടെ അവസാന ശ്രമമെന്ന നിലയിൽ, മൃതദേഹം വേപ്പിലയും ഉണങ്ങിയ ചാണകവും കൊണ്ട് പൂർണ്ണമായും മൂടി ഗ്രാമത്തിന് പുറത്ത് വെച്ചു. അവിടെ വെച്ച് മന്ത്രവാദികൾ കുട്ടിയെ 'പുനരുജ്ജീവിപ്പിക്കാൻ' വേണ്ടി മറ്റ് ചടങ്ങുകൾ നടത്തി.

തുടർച്ചയായി മൂന്ന് ദിവസമാണ് കുട്ടിയുടെ കാലിൽ ഒരു മരച്ചില്ല കൊണ്ട് തട്ടിനോക്കി കുടുംബാംഗങ്ങളും ഗ്രാമീണരും അനക്കത്തിനായി കാത്തിരുന്നത്. ഒരു പ്രതികരണവും ഉണ്ടാകാതെ വന്നതോടെ വ്യാഴാഴ്ച രാത്രി പൊലീസിനെ വിവരമറിയിച്ചു. അധികൃതർ ഉടൻ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോർട്ടം വെള്ളിയാഴ്ച നടത്തി, അതിനുശേഷം മൃതദേഹം സംസ്കരിച്ചുവെന്ന് കൂലിപ്പണിക്കാരനായ കുട്ടിയുടെ പിതാവ് നരേന്ദർ ജാതവ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഹസായൻ എസ്എച്ച്ഒ ഗിരീഷ്‌ചന്ദ്ര ഗൗതം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?