ബാബ്റി മസ്‌ജിദ് മാതൃകയിൽ പള്ളിക്ക് പുറമെ രാമക്ഷേത്രം മാതൃകയിൽ ക്ഷേത്രവും; തെരഞ്ഞെടുപ്പിന് മുൻപ് പശ്ചിമബംഗാളിൽ പുതിയ വിവാദം

Published : Dec 02, 2025, 02:15 PM IST
Babri Masjid

Synopsis

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബ്റി മസ്‌ജിദിൻ്റെയും രാമക്ഷേത്രത്തിൻ്റെയും മാതൃകയിൽ ആരാധനാലയങ്ങൾ നിർമ്മിക്കാൻ നീക്കം. തൃണമൂൽ എംഎൽഎയുടെ നേതൃത്വത്തിൽ പള്ളിയും, ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ക്ഷേത്രവും നിർമ്മിക്കും

കൊൽക്കത്ത: അയോധ്യയിൽ നിന്ന് 856 കിലോമീറ്റർ അകലെ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബാബ്റി മസ്‌ജിദ്, രാമക്ഷേത്ര മാതൃകകളിൽ പുതിയ ആരാധനാലയങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികൾക്ക് രണ്ട് വിഭാഗങ്ങൾ തുടക്കം കുറിച്ചു. ഇത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് പുതിയ വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഡിസംബർ ആറിന് മുസ്ലിം ആരാധനാലയത്തിനുള്ള തറക്കല്ലിടുമെന്ന പോസ്റ്ററുകൾക്ക് പിന്നിൽ ഭരത്‌പൂറിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറാണ്. ഇതേ ജില്ലയിൽ അയോധ്യ മാതൃകയിൽ രാമക്ഷേത്രം നിർമിക്കാൻ രണ്ട് ഹിന്ദു സംഘടനകൾ ട്രസ്റ്റുകൾ രൂപീകരിച്ചതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.

ഒരു കാലത്ത് ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയായിരുന്ന പശ്ചിമ ബംഗാളിൽ ഇപ്പോൾ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. ഇതിൻ്റെ കൂടെ പശ്ചാത്തലത്തിലാണ് പുതിയ വിവാദം ശക്തമാകുന്നത്. സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പുതിയ വിവാദം. സംഭവത്തിൻ്റെ പ്രഭവ കേന്ദ്രമായ മുർഷിദാബാദ് ജില്ല ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ല കൂടിയാണ്.

ബാബ്റി മസ്‌ജിദ് തകർക്കപ്പെട്ടതിൻ്റെ വാർഷിക ദിനമായ ഡിസംബർ ആറിന് മുസ്ലിം ആരാധനാലയത്തിന് തറക്കല്ലിടുമെന്ന് വ്യക്തമാക്കി പലയിടത്തായി പോസ്റ്ററുകളും ബാനറുകളും പതിച്ചിട്ടുണ്ട്. ബാബ്റി മസ്‌ജിദിന് സമാനമായ പള്ളി നിർമിക്കുമെന്നാണ് പോസ്റ്ററിലെ ചിത്രങ്ങളും സൂചിപ്പിക്കുന്നത്. ഡിസംബർ നാലിന് മുഖ്യമന്ത്രി മമത ബാനർജി മുർഷിദാബാദ് സന്ദർശിക്കുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്ന എംഎൽഎ ഹുമയൂൺ കബീർ വെസ്റ്റ് ബംഗാൾ ഇസ്ലാമിക് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി കൂടിയാണ്.

എസ്ഐആറുമായി ബന്ധപ്പെട്ട് മുർഷിദാബാദ് ജില്ലയിൽ വലിയ വിവാദം നടക്കുന്നതിനിടെയാണ് ഈ സംഭവം. 2002 ലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലയിലെ വോട്ടർമാരുടെ എണ്ണത്തിൽ 87.65 ശതമാനമാണ് വർധനവുണ്ടായത്. ഉത്തർ ദിനാജ്പൂർ (105.49%), മാൾഡ (94.58%), സൗത്ത് -24 പർഗാനാസ് (83.30%), ജൽപൈഗുരി (82.3%), കൂച്ച് ബെഹാർ (76.52%), നോർത്ത് -24 പർഗാനാസ് (72.18%), നാദിയ (71.46%), ദക്ഷിണ ദിനാജ്പൂർ (70.94%) എന്നിവിടങ്ങളിലും വോട്ടർമാരുടെ എണ്ണം ഉയർന്നിട്ടുണ്ട്.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'
ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ