ചേട്ടനും അനിയനും ഒപ്പിച്ച 'പണി', ട്രെയിനിലെ സകല യാത്രക്കാരെയും പുറത്തിറക്കി പൊലീസ്; വ്യാജ ബോംബ് ഭീഷണിക്ക് അറസ്റ്റിൽ

Published : Oct 18, 2025, 02:44 AM IST
train evacuated

Synopsis

ജനറൽ കംപാർട്ട്‌മെന്‍റിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് രണ്ട് സഹോദരങ്ങൾ അമ്രപാലി എക്സ്പ്രസിൽ ബോംബ് ഉണ്ടെന്ന് വ്യാജ സന്ദേശം നൽകി. യാത്രക്കാരെ ഇറക്കി സീറ്റ് നേടാമെന്നായിരുന്നു ഇവരുടെ പദ്ധതി. 

കാൻപൂർ: ജനറൽ കംപാർട്ട്‌മെന്‍റിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് സഹയാത്രികരുമായി വഴക്കിട്ട സഹോദരങ്ങൾ ട്രെയിനിൽ ബോംബ് ഉണ്ടെന്ന് പൊലീസ് വ്യാജ വിവരം നൽകി. യാത്രക്കാർ ട്രെയിനിൽ നിന്ന് ഇറങ്ങിപ്പോകാൻ വേണ്ടിയാണ് ഇവര്‍ ഈ വ്യാജ സന്ദേശം നല്‍കിയത്. എന്നാൽ, ഇവരുടെ പദ്ധതി പാളുകയും ഭീതി പരത്തുക, ട്രെയിൻ വൈകിപ്പിക്കുക എന്നതിലുപരി അവർക്ക് സീറ്റ് ലഭിച്ചില്ലെന്ന് മാത്രമല്ല, ഒടുവിൽ ജയിലിൽ എത്തുകയും ചെയ്തു. ലുധിയാനയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ദീപക് ചൗഹാൻ, നോയിഡയിലെ ഒരു ഫാക്ടറിയിൽ ജീവനക്കാരനായ സഹോദരൻ അങ്കിത് എന്നിവരാണ് പ്രതികൾ. ഇരുവരും വ്യാഴാഴ്ച രാത്രി ദില്ലിയിൽ വെച്ച് അമൃത്സറിനും ബിഹാറിലെ കതിഹാറിനും ഇടയിൽ ഓടുന്ന അമ്രപാലി എക്സ്പ്രസിലാണ് യാത്ര ചെയ്തത്.

ഇവർക്ക് സീറ്റ് ലഭിച്ചില്ല. ഏകദേശം നാല് മണിക്കൂറിന് ശേഷം ട്രെയിൻ ഉത്തർപ്രദേശിലെ ഇത്വാ സ്റ്റേഷനിൽ എത്തിയപ്പോൾ സഹയാത്രികരുമായി ഇവർ വഴക്കിട്ടു. യുപിയിലെ ഘട്ടംപൂർ സ്വദേശികളായ ദീപകും അങ്കിതും തുടര്‍ന്ന് സീറ്റ് ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിൽ ട്രെയിനിൽ ബോംബ് വെച്ചതായി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

പരിശോധനയും അറസ്റ്റും

വിവരം ലഭിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും ഫയർ ബ്രിഗേഡും ഉൾപ്പെടെയുള്ള നിരവധി പൊലീസ് സംഘങ്ങൾ കാൻപൂർ സെൻട്രൽ സ്റ്റേഷനിൽ എത്തി. ട്രെയിൻ നിർത്തിയിടുകയും എല്ലാ യാത്രക്കാരോടും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും 40 മിനിറ്റോളം ഓരോ കോച്ചിലും വിശദമായ പരിശോധന നടത്തുകയും ചെയ്തു. സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് ട്രെയിൻ യാത്ര തുടർന്നു. വൻ പൊലീസ് സന്നാഹം കണ്ട ദീപകും അങ്കിതും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. ട്രെയിനിൽ കയറാതെ കാൻപൂരിലെ ഫെയ്ത്ത്ഫുൾഗഞ്ചിൽ ഒളിക്കാൻ അവർ തീരുമാനിച്ചു.

പൊലീസ് അന്വേഷണം ആരംഭിക്കുകയും കോൾ വന്ന മൊബൈൽ ഫോൺ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, വെള്ളിയാഴ്ച രാവിലെ സഹോദരങ്ങൾ ഫോൺ ഓൺ ചെയ്തതോടെ ഇരുവരേയും ട്രാക്ക് ചെയ്ത് അറസ്റ്റ് ചെയ്തു. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെങ്കിലും, വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ആന്‍റി ടെററിസ്റ്റ് സ്ക്വാഡും ഇവരെ ചോദ്യം ചെയ്യുന്നുണ്ടെന്ന് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ആകാംക്ഷ പാണ്ഡെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 8 ആനകൾ ചരിഞ്ഞു, 5 കോച്ചുകൾ പാളം തെറ്റി
തമിഴ്നാട്ടിലെ എസ്ഐആര്‍: ഒരു കോടിയോളം വോട്ടർമാരെ നീക്കി, ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ ,കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും