നടുക്കുന്ന ദുരന്തം, വോൾവോ ബസിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു; ബസ് പൂർണമായും കത്തിനശിച്ചു

Published : Oct 24, 2025, 07:32 AM ISTUpdated : Oct 24, 2025, 11:34 AM IST
Bus Fire

Synopsis

ബെംഗളൂരു- ഹൈദരാബാദ് ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. 25 ലേറെ മരിച്ചെന്നാണ് പ്രാഥമിക നി​ഗമനം.

കർണൂൽ: ആന്ധ്രയിലെ കർണൂലിൽ വോൾവോ ബസിന് തീപിടിച്ച് 20 മരണം. ഹൈദരബാദിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ വോൾവോ ബസാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. തീപിടിത്തത്തിൽ ബസ് പൂർണമായി കത്തി നശിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആന്ധ്ര മുഖ്യമന്ത്രിയും അപകടത്തെ അനുശോചിച്ചു.

കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം ഉണ്ടായത്. കാവേരി ട്രാവൽസ് എന്ന വോൾവോ ബസിനാണ് കത്തിപിടിച്ചത്. രണ്ട് ഡ്രൈവർമാർ അടക്കം 42 പേരുമായി ഹൈദരാബാഡിലേക്ക് പോവുകയായിരുന്ന വോൾവോ ബസിലേക്ക്, അതിവേഗത്തിൽ പാഞ്ഞേതിയ ബൈക്ക് ഇടിച്ചുകയറിയാണ് അപകടം. ഇന്ധന ടാങ്കിലേക്ക് ബൈക്ക് ഇടിച്ചുകയറിയതും വലിയ ശബ്ദത്തോടെ തീ ഉയർന്നു. യാത്രക്കാരിൽ മിക്കവരും ഉറക്കത്തിൽ ആയിരുന്നു. ഷോർട് സർക്യൂട്ട് കാരണം ബസിന്റെ വാതിൽ അടഞ്ഞുപോയതിനാൽ യാത്രക്കാർ ഉള്ളിൽ കുടുങ്ങി. അപകടം ഉണ്ടായി മിനിറ്റുകൾക്കകം ബസ് പൂർണമായും കത്തിനശിച്ചു.

പല മൃതദ്ദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തികരിഞ്ഞതായി ജില്ലാ കളക്ടർ പറഞ്ഞു. പതിനഞ്ചോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർത്ത് പുറത്തിറങ്ങാൻ ശ്രമിച്ച ഒരാൾ പരിക്കുകളോടെ രക്ഷപെട്ടു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം തിരിച്ചറിഞ്ഞ മൃതദ്ദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. മരിച്ചവരിലേറെയും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുടിവെള്ള പൈപ്പ് ലൈനിന് മുകളിലെ ശുചിമുറിയാണ് ചതിച്ചതെന്ന് ഉദ്യോ​ഗസ്ഥർ, ഇൻഡോറിൽ മലിനജലം ഉപയോ​ഗിച്ചവരുടെ മരണസംഖ്യ പത്തായി
വിവാഹിതയായ 25കാരിയോട് പ്രണയം, ഫോൺ കാളിനെ ചൊല്ലിയുള്ള തർക്കത്തിൽ കൊലപാതകം, താലി ഭർത്താവിന് കൊറിയർ അയച്ച് 22കാരൻ