പ്രവാസിക്ക് തന്‍റെ 19 വർഷം പഴക്കമുള്ള കാറിനോടുള്ള ആത്മബന്ധം തിരിച്ചറിഞ്ഞ് കോടതി, ആക്രിയാക്കി മാറ്റില്ല; തിരിച്ചുപിടിക്കാൻ അനുമതി

Published : Oct 01, 2025, 03:37 PM IST
delhi highcourt

Synopsis

സ്ക്രാപ്പിയാർഡിലേക്ക് മാറ്റിയ 19 വർഷം പഴക്കമുള്ള തന്‍റെ കാർ തിരികെ ലഭിക്കാൻ ഉടമയ്ക്ക് ദില്ലി ഹൈക്കോടതി അനുമതി നൽകി. 1.5 ലക്ഷം രൂപ ഫീസ് അടക്കണമെന്ന വ്യവസ്ഥയിലാണ് കോടതിയുടെ ഉത്തരവ്. 

ദില്ലി: സ്ക്രാപ്പിയാർഡിലേക്ക് മാറ്റിയ തന്‍റെ 19 വർഷം പഴക്കമുള്ള കാർ തിരികെ ലഭിക്കാൻ ഉടമയ്ക്ക് ദില്ലി ഹൈക്കോടതി അനുമതി നൽകി. ഇതിനായി 1.5 ലക്ഷം രൂപ ഫീസ് അടക്കണമെന്ന വ്യവസ്ഥയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് മിനി പുഷ്കർണയുടെ ഏകാംഗ ബെഞ്ചാണ് ഈ ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. "വീടുകളും, കാറുകളും, വളർത്തുമൃഗങ്ങളും നമ്മുടെ ജീവിതത്തിലെ പ്രധാന ഭാഗങ്ങളാണ്. അവയുമായി ആളുകൾ സ്ഥാപിക്കുന്ന വൈകാരിക ബന്ധങ്ങൾ അത്ര പെട്ടെന്ന് വേർപെടുത്താൻ കഴിയുന്നവയല്ല," എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

വിദേശത്ത് നിന്ന് കൊണ്ടുവന്ന 19 വർഷം പഴക്കമുള്ള കാറുമായി പ്രവാസിയായ രാജേശ്വർ നാഥ് കൗളിന് ആഴമായ ബന്ധമുണ്ടായിരുന്നു. കാറിന് നിശ്ചിത കാലാവധി കഴിഞ്ഞതിനെ തുടർന്ന് മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (MCD) അത് സ്ക്രാപ്പായി പ്രഖ്യാപിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. തന്‍റെ കാറിനോടുള്ള വൈകാരിക ബന്ധം കോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് കൗൾ ഹൈക്കോടതിയെ സമീപിച്ചത്. അദ്ദേഹത്തിന്‍റെ വൈകാരിക ബന്ധം അംഗീകരിച്ച കോടതി, വാഹനം പിടിച്ചെടുത്ത ദിവസങ്ങൾക്കുള്ള ഫീസ് അടക്കണമെന്ന വ്യവസ്ഥയിൽ വാഹനം തിരികെ നൽകാൻ ഉത്തരവിട്ടു.

കോടതിയുടെ നിരീക്ഷണം

"ഒരു വീട്, വാഹനം, വളർത്തുമൃഗങ്ങൾ എന്നിവയെല്ലാം ആളുകളുടെ ജീവിതത്തിന്‍റെ പ്രത്യേക ഭാഗമായി മാറിയിരിക്കുന്നു. ഈ വൈകാരിക ബന്ധം കാരണം ചിലപ്പോൾ അവർ സമൂഹത്തിന്‍റെയും നിയമങ്ങളുടെയും പരിധികൾ ലംഘിച്ചു പോയേക്കാം. അത്തരം സാഹചര്യങ്ങളിൽ, കോടതികളും ഒരു മയമുള്ള സമീപനം സ്വീകരിക്കുകയും ഇത്തരം കേസുകളെ മറ്റൊരു കാഴ്ചപ്പാടിൽ കാണുകയും വേണം" കോടതി ഉത്തരവിൽ പറഞ്ഞു. "നിയമപരമായി പരിഗണിക്കുകയാണെങ്കിൽ പോലും, വൈകാരികമായ വസ്തുക്കളെയും മൃഗങ്ങളെയും നിയമങ്ങൾക്കനുസൃതമായി സംരക്ഷിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്," എന്നും കോടതി കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യാത്രക്ക് മുമ്പ് ടിപ് ഒപ്ഷൻ ഒഴിവാക്കണം, സ്ത്രീ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരെ തെരഞ്ഞെടുക്കാൻ ഒപ്ഷൻ നൽകണം; ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം
ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു