ഹിജാബ്, നിഖാബ്, ബുർഖ, മാസ്ക്; ധരിച്ചാൽ കടയിലേക്ക് പ്രവേശനമില്ല, സ്വർണ്ണക്കടകളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി ബിഹാർ

Published : Jan 08, 2026, 04:31 AM IST
gold shop entry banned

Synopsis

ബിഹാറിലെ സ്വർണ്ണക്കടകളിൽ വർധിച്ചുവരുന്ന മോഷണങ്ങൾ തടയാൻ പുതിയ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി എട്ട് മുതൽ മുഖം മറച്ചെത്തുന്നവർക്ക് (ഹിജാബ്, ബുർഖ, മാസ്ക്, ഹെൽമറ്റ്) ജ്വല്ലറികളിൽ പ്രവേശനം അനുവദിക്കില്ല. 

പാറ്റ്ന: ബിഹാറിലെ സ്വർണ്ണക്കടകളിൽ ഉപഭോക്താക്കൾക്ക് പുതിയ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. മോഷണങ്ങളും കവർച്ചകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓൾ ഇന്ത്യ ജ്വല്ലേഴ്സ് ആൻഡ് ഗോൾഡ് ഫെഡറേഷൻ നൽകിയ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. ജനുവരി എട്ട് മുതൽ സംസ്ഥാനവ്യാപകമായി ഈ നിയമം പ്രാബല്യത്തിൽ വരും. ഹിജാബ്, നിഖാബ്, ബുർഖ എന്നിവ ധരിച്ചവർക്കും മാസ്ക്, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് മുഖം പൂർണ്ണമായോ ഭാഗികമായോ മറച്ചിട്ടുള്ളവർക്കും ജ്വല്ലറികളിൽ പ്രവേശനം അനുവദിക്കില്ല. മുഖം വ്യക്തമാക്കിയാൽ മാത്രമേ കടയ്ക്കുള്ളിലേക്ക് പ്രവേശനം നൽകൂ.

സ്വർണത്തിന്‍റെയും വെള്ളിയുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ജ്വല്ലറികൾ ലക്ഷ്യമിട്ടുള്ള മോഷണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. കടകളുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് വ്യാപാരികൾ അറിയിച്ചു. പുതിയ നിയമം സ്ത്രീപുരുഷ ഭേദമന്യേ എല്ലാവർക്കും ബാധകമാണ്. മുഖം മറച്ചു വരുന്നവരുമായി യാതൊരുവിധത്തിലുള്ള ക്രയവിക്രയങ്ങളും നടത്തരുതെന്ന് കടയുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

'നോ എൻട്രി' പോസ്റ്ററുകൾ

ഈ നടപടിയെ മതാടിസ്ഥാനത്തിലോ ജാതിയടിസ്ഥാനത്തിലോ കാണരുതെന്ന് സമസ്തിപൂർ എംപി ശാംഭവി ചൗധരി പറഞ്ഞു. ഇത് കേവലം സുരക്ഷാ മുൻകരുതൽ മാത്രമാണെന്നും അവർ വ്യക്തമാക്കി. പാറ്റ്ന, മുസാഫർപൂർ, ദർഭംഗ തുടങ്ങിയ നഗരങ്ങളിലെ കടകൾക്ക് മുന്നിൽ ഇതിനകം തന്നെ 'നോ എൻട്രി' പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഉത്തർപ്രദേശിലെ ഝാൻസി, മഥുര, അമേഠി തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഈ പുതിയ സുരക്ഷാ നയം കൃത്യമായ ഇടവേളകളിൽ പുനഃപരിശോധിക്കുമെന്നും എന്നാൽ തൽക്കാലം ഇത് കർശനമായി തുടരുമെന്നും ജ്വല്ലറി അസോസിയേഷനുകൾ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അസാധാരണം! ഫെബ്രുവരി 1 ഞായറാഴ്ച, രാജ്യത്ത് ആകാംക്ഷ നിറയും; ചരിത്രമെഴുതാൻ നിർമല സീതാരാമൻ, 2026 കേന്ദ്ര ബജറ്റ് അവതരിപ്പിക്കും, നിറയെ പ്രതീക്ഷ
ദില്ലി തുർക്ക്മാൻ ഗേറ്റിൽ സംഘർഷം, മസ്ജിദിനോട് ചേർന്നുള്ള കൈയ്യേറ്റം ഒഴിപ്പിച്ചു; പൊലീസിനു നേരെ കല്ലെറിഞ്ഞ് ജനക്കൂട്ടം