
ദില്ലി: ദില്ലിയിൽ 10 വയസുകാരി ബലാൽസംഗത്തിന് ഇരയായി. പീഡനത്തിന് ശേഷം കുട്ടിയെ വനപ്രദേശത്ത് ഉപേക്ഷിച്ചു. കേസിൽ ഇ റിക്ഷ ഡ്രൈവർ ദുർഗേഷ് പിടിയിലായി.
ട്രാഫിക് സിഗ്നലിൽ പൂക്കൾ വിൽക്കുന്ന പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടി പൂ വാങ്ങാമോ എന്ന് ചോദിച്ച് ഓട്ടോ ഡ്രൈവറെ സമീപിച്ചപ്പോൾ മുഴുവൻ പൂക്കളും വിൽക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വണ്ടിയിൽ കയറ്റി. ആളൊഴിഞ്ഞ കാടുപിടിച്ച പ്രദേശത്ത് പെൺകുട്ടിയെ കൊണ്ടുപോയി പ്രതി പീഡിപ്പിച്ചു. പെൺകുട്ടി മരിച്ചെന്ന് കരുതി ദുർഗേഷ് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയെ ബോധരഹിതയായി പരിക്കുകളോടെയാണ് കണ്ടെത്തിയത്. കടുത്ത ഞെട്ടലിലായിരുന്നു പെണ്‍കുട്ടി. ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിക്ക് വൈദ്യസഹായവും കൗൺസിലിംഗും നൽകിവരികയാണ്.
സംഭവം നടന്നത് ജനുവരി 11നാണ്. പ്രതിയെ കണ്ടെത്തിയത് 300 ലധികം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ്. 40 വയസ്സുകാരനാണ് പ്രതി ദുർഗേഷ്. മുമ്പ് പലതവണ ട്രാഫിക് സിഗ്നലിൽ പെൺകുട്ടിയെ കണ്ടിരുന്നുവെന്നും തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതാണെന്നും ദുർഗേഷ് പൊലീസിനോട് പറഞ്ഞു. പ്രദേശത്തു നിന്നും തെളിവുകൾ പൊലീസ് കണ്ടെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam