പഞ്ചാബിൽ 3 വർഷത്തിനിടെ 4ാമത്തെ മദ്യദുരന്തം; മരിച്ചവരുടെ എണ്ണം 16 ആയി, 3 പേർ ​ഗുരുതരാവസ്ഥയിൽ. 9 പേർ അറസ്റ്റിൽ

Published : May 13, 2025, 04:31 PM IST
പഞ്ചാബിൽ 3 വർഷത്തിനിടെ 4ാമത്തെ മദ്യദുരന്തം; മരിച്ചവരുടെ എണ്ണം 16 ആയി, 3 പേർ ​ഗുരുതരാവസ്ഥയിൽ. 9 പേർ അറസ്റ്റിൽ

Synopsis

വ്യാജ മദ്യ വിതരണ ശൃംഖലയിലെ പ്രധാനി ഉൾപെടെ ഒൻപത് പേർ ഇതുവരെ അറസ്റ്റിലായി. ദുരന്തത്തിന് പിന്നാലെ നാല് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

ചണ്ഡീ​ഗഡ്: പഞ്ചാബിലെ അമൃത്സറിൽ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. മൂന്ന് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അമൃത്സറിലെ മജീട്ടയിൽ ഇന്നലെ രാത്രിയാണ് സംഭവം. വ്യാജ മദ്യ വിതരണ ശൃംഖലയിലെ പ്രധാനി ഉൾപെടെ ഒൻപത് പേർ ഇതുവരെ അറസ്റ്റിലായി. ദുരന്തത്തിന് പിന്നാലെ നാല് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

മൂന്നുവർഷത്തിനിടെ പഞ്ചാബിലെ നാലാമത്തെ മദ്യ ദുരന്തമാണിത്. തിങ്കളാഴ്ചയാണ്  അമൃത്സറിലെ മജീട്ട മണ്ഡലത്തിൻ്റെ ഭാഗമായ അഞ്ച് ഗ്രാമങ്ങളിലുള്ളവർ വിഷമദ്യം കഴിച്ചത്. രാത്രിയോടെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പലരും ആശുപത്രിയിൽ എത്തും മുമ്പ് തന്നെ മരിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രദേശം സന്ദർശിച്ച് ശക്തമായ നടപടിയുണ്ടാകുമെന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് ഉറപ്പ് നൽകി.

ചികിത്സയിലുള്ളവർ ഗുരുതരാവസ്ഥയിൽ ആയതിനാൽ മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. ദില്ലിയിൽനിന്ന് ഓൺലൈനിലൂടെ വാങ്ങിയ എഥനോൾ ഉപയോഗിച്ച് വ്യാജ മദ്യം നിർമ്മിച്ചു എന്നാണ് പോലീസ് കണ്ടെത്തൽ. എഥനോൾ വിതരണം ചെയ്തയാൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.. കൂടുതൽ അളവിൽ മദ്യം നിർമ്മിച്ചതിനാൽ  സമീപ ഗ്രാമങ്ങളിലുള്ളവർക്കും മദ്യം ലഭിക്കാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് ആരോഗ്യവകുപ്പും പോലീസും പരിശോധന ശക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം