ഗംഗാതീരത്ത് വ്യത്യസ്ത കാഴ്ചയായി ഇറ്റാലിയൻ യുവതി, ലോകത്ത് ഏറ്റവും മാന്ത്രികമായ ഇടം ഇന്ത്യയെന്ന്, പ്രയാഗ്‌രാജ് മാഘമേളയിൽ ഹരിഭജനവുമായി ലുക്രേഷ്യ

Published : Jan 12, 2026, 11:50 PM IST
Italian woman finds peace and purpose at Prayagraj

Synopsis

ഇറ്റലിയിലെ മിലാനിൽ നിന്നുള്ള 22-കാരിയായ ലുക്രേഷ്യ പ്രയാഗ്‌രാജിലെ മാഘമേളയിൽ ആത്മീയത തേടിയെത്തിയിരിക്കുന്നു. ഒരു നാഗാ സന്യാസിയെ ഗുരുവായി സ്വീകരിച്ച്, മന്ത്രങ്ങൾ ഉരുവിട്ട് ഗംഗാതീരത്ത് സമാധാനം കണ്ടെത്തുകയാണ് ഈ വിദേശ ഭക്ത.  

പ്രയാഗ്‌രാജ്: ഇന്ത്യയുടെ ആത്മീയതയും സാംസ്കാരിക പൈതൃകവും തേടി വിദേശികൾ എത്താറുണ്ടെങ്കിലും, ഇറ്റലിയിൽ നിന്നുള്ള 22 വയസ്സുകാരി ലുക്രേഷ്യ പ്രയാഗ്‌രാജിലെ മാഘമേളയിൽ ഒരു അത്ഭുതക്കാഴ്ചയാകുകയാണ്. വെറുമൊരു വിനോദസഞ്ചാരിയായല്ല, മറിച്ച് ഇന്ത്യയുടെ ആത്മീയ സ്പന്ദനങ്ങൾ ഹൃദയത്തിലേറ്റിയ ഭക്തയായാണ് മിലാനിൽ നിന്നുള്ള ഈ യുവതി. ഗംഗാതീരത്ത് ദിവസങ്ങൾ ചിലവഴിക്കുകയാണ് അവര്‍.

ഇറ്റലിയിലെ മിലാൻ സ്വദേശിയായ ലുക്രേഷ്യ തന്റെ പിതാവ് പെരാൻസലിനൊപ്പമാണ് ഇത്തവണ മാഘമേളയ്ക്കെത്തിയത്. സീതാപൂരിലെ നൈമിശാരണ്യത്തിൽ നിന്നുള്ള നാഗാ സന്യാസിയായ മൻമൗജി രാംപുരിയെയാണ് ലുക്രേഷ്യ ഗുരുവായ സ്വീകരിച്ചിരിക്കുന്നത്. മാഘമേളയിലെ സെക്ടർ 5-ൽ തന്റെ ഗുരുവിനൊപ്പമാണ് ഈ യുവതിയുടെ താമസം. ഇത് ലുക്രേഷ്യയുടെ മൂന്നാമത്തെ ഇന്ത്യe സന്ദർശനമാണ്. 2025-ലെ മഹാകുംഭമേളയിലും ലുക്രേഷ്യ പങ്കാളിയായിരുന്നു.

മന്ത്രോച്ചാരണങ്ങളുമായി ലുക്രേഷ്യ മേളയിൽ സജീവമാണ്. ഓം നമഃ ശിവായ, ഹരേ രാമ ഹരേ കൃഷ്ണ, രാധേ രാധേ തുടങ്ങിയ മന്ത്രങ്ങളും ഭജനുകളും ഈ ഇറ്റാലിയൻ യുവതിക്ക് ഇന്ന് ഹൃദിസ്ഥമാണ്. ത്രിവേണി സംഗമത്തിൽ സ്നാനം നടത്തിയ ലുക്രേഷ്യ, ഗംഗാനദിയിലെ സ്നാനം പാപമുക്തി നൽകുമെന്ന വിശ്വാസത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്നു. മെക്സിക്കോ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ജനങ്ങളെപ്പോലെ മറ്റൊരിടത്തും കണ്ടിട്ടില്ലെന്ന് ലുക്രേഷ്യ പറയുന്നു.

ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമാണ് ഇന്ത്യ. ഇവിടെ എത്തുമ്പോൾ ലഭിക്കുന്ന ആത്മീയ ശാന്തി മറ്റൊരിടത്തും ലഭിക്കുന്നില്ല എന്നാണ് ലുക്രേഷ്യ പറയുന്നത്. ഉത്തർപ്രദേശ് സർക്കാർ മാഘമേളയ്ക്കായി ഒരുക്കിയ സൗകര്യങ്ങളെയും യുപി പൊലീസിന്റെ സേവനങ്ങളെയും ലുക്രേഷ്യ അഭിനന്ദിച്ചു. ഇറ്റലിയിലെ സർവ്വകലാശാലയിൽ ബിസിനസ് സ്റ്റഡീസ് വിദ്യാർത്ഥിനിയായ ലുക്രേഷ്യ കുടുംബത്തിന്റെ ബേക്കറി ബിസിനസ്സിലും സഹായിക്കുന്നുണ്ട്. എങ്കിലും തിരക്കേറിയ ജീവിതത്തിനിടയിൽ പ്രയാഗ്‌രാജിലെ ഈ ഗംഗാതീരമാണ് തനിക്ക് സമാധാനം നൽകുന്നതെന്ന് അവൾ വിശ്വസിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

1947 ഓ​ഗസ്റ്റ് 15ന് ശേഷം ആദ്യം, മകരസംക്രാന്തിക്ക് സൗത്ത് ബ്ലോക്ക് വിടാൻ നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ പുതിയ ഓഫിസ് ഇനി സേവ തീര്‍ഥില്‍
മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു