മൊബൈൽ ഫോൺ മോഷ്ടിക്കാനെത്തിയത് മൂന്ന് കുട്ടികൾ, തടയാൻ ശ്രമിച്ച യുവാവിനെ കുത്തിക്കൊന്ന് രക്ഷപ്പെട്ടു

Published : Jun 16, 2025, 05:16 PM IST
stabbed

Synopsis

ഗുതുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അവിടെ നിന്ന് പൊലീസിന് വിവരം കിട്ടിയത്. സംഭവത്തിന് സാക്ഷികളൊന്നും ഉണ്ടായിരുന്നില്ല.

ന്യൂഡൽഹി: മൊബൈൽ ഫോണും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കാൻ ശ്രമിച്ച കുട്ടികളെ പ്രതിരോധിക്കുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ഡൽഹിയിലാണ് സംഭവം. എങ്ങനെ മരണം സംഭവിച്ചുവെന്നറിയാതെ കുഴങ്ങിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. ഒടുവിൽ മൂന്ന് പേരും പിടിയിലാവുകയും ചെയ്തു.

ഏതാനുംദിവസം മുമ്പ് ദീപ് ചന്ദ് ബന്ധു ആശുപത്രിയിൽ നിന്ന് രാത്രി പത്ത് മണിയോടെ അശോക് വിഹാർ പൊലീസ് സ്റ്റേഷനിൽ ഒരു ഫോൺ കോൾ ലഭിച്ചു. കുത്തേറ്റ നിലയിൽ അമിത് കുമാർ എന്നൊരാളെ ആശുപത്രിയിൽ എത്തിച്ചുവെന്നായിരുന്നു സന്ദേശം. പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ ആരാണ് കുത്തിയതെന്ന് വ്യക്തമായിരുന്നില്ല. നെഞ്ചിന്റ വലത് ഭാഗത്ത് ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ടായിരുന്നു. ചികിത്സയിലിരിക്കെ യുവാവ് മരിക്കുകയും ചെയ്തു. ദൃക്സാക്ഷികളെ മറ്റ് തെളിവുകളോ ആദ്യ ഘട്ടത്തിൽ ലഭ്യമല്ലാതിരുന്നതിനാൽ അജ്ഞാത വ്യക്തികളുടെ കുത്തേറ്റ് മരിച്ചു എന്ന തരത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

പൊലീസ് പ്രദേശത്തെ വിപുലമായ അന്വേഷണം നടത്തി. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രാദേശിക തലത്തിൽ ചിലരിൽ നിന്ന് കിട്ടിയ നിർണായക വിവരങ്ങളാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. ചോദ്യം ചെയ്യലിൽ മൂന്ന് കുട്ടികളും കുറ്റം സമ്മതിച്ചു. യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും തടഞ്ഞപ്പോൾ കുത്തുകയായിരുന്നുവെന്നും ഇവർ മൊഴി നൽകി. 

മൊബൈൽ ഫോണിന് പുറമെ കൈവശമുണ്ടായിരുന്ന വിലയേറിയ മറ്റ് സാധനങ്ങളും കൈക്കലാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മരിച്ച യുവാവിന്റെ പഴ്സും ഐഡി കാർഡും ഇവരിൽ നിന്ന് പിടിച്ചെടുത്തു.എളുപ്പത്തിൽ പണമുണ്ടാക്കുന്നതിനും ആഡംബര ജീവിതം നയിക്കാനും വേണ്ടിയാണ് മോഷണം തെരഞ്ഞെടുത്തതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'