4 മാസം മുമ്പ് കേരളത്തിൽ വന്നുപോയ മുസ്താഫിസുർ; ബംഗാളിൽ കനലൊരു തരി, 2016ന് ശേഷം അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിൽ സിപിഎം

Published : May 04, 2026, 05:14 PM IST
Mostafijur Rahaman

Synopsis

2016ന് ശേഷം പശ്ചിമ ബംഗാളിൽ സിപിഎം അക്കൗണ്ട് തുറക്കാനൊരുങ്ങുന്നു. ദോംകൽ മണ്ഡലത്തിൽ മുസ്താഫിസുര്‍ റഹ്മാൻ വലിയ ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുമ്പോൾ, സംസ്ഥാനത്ത് തൃണമൂലിനെ തകർത്ത് ബിജെപി വൻ മുന്നേറ്റം നടത്തുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കൊൽക്കത്ത: 2016ന് ശേഷം പശ്ചിമ ബംഗാളിൽ അക്കൗണ്ട് തുറക്കാൻ സിപിഎം. ദോംകൽ മണ്ഡലത്തിൽ സിപിഎമ്മിന്‍റെ മുസ്താഫിസുര്‍ റഹ്മാൻ ലീഡ് ഉയര്‍ത്തുകയാണ്. നിലവിൽ 12,000ത്തിലേറെ വോട്ടുകളുടെ ലീഡാണ് മുസ്താഫസുറിനുള്ളത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള മണ്ഡലമാണ് ദോംകൽ. 2021ല്‍ തൃണമൂല്‍ കോൺഗ്രസിന്‍റെ ജാഫികുൾ ഇസ്‌ലാം ആണ് വിജയിച്ചത്. മുസ്താഫിസുര്‍ റഹ്മാൻ തന്നെയായിരുന്നു എതിരാളി. അതിന് മുമ്പ് സിപിഎം വിജയം നേടിയിരുന്നു മണ്ഡലമായിരുന്നു ദോംകൽ. ഇപ്പോൾ പാര്‍ട്ടിയുടെ സുവര്‍ണകാലഘട്ടത്തിന്‍റെ ഓര്‍മ്മ പുതുക്കി കൊണ്ടാണ് മുസ്താഫിസുര്‍ റഹ്മാന്‍റെ മുന്നേറ്റം.

കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി നിരന്തരം ശബ്‍ദം ഉയര്‍ത്തുന്ന നേതാവാണ് മുസ്താഫിസുര്‍ റഹ്മാൻ. നാല് മാസം മുമ്പ് അദ്ദേഹം കേരളത്തിൽ എത്തിയിരുന്നു. പെരുമ്പാവൂര്‍ അടക്കമുള്ള സ്ഥലങ്ങളിൽ അദ്ദേഹം പൊതുയോഗം സംഘടിപ്പിച്ചിരുന്നു. അടിത്തട്ടിൽ അങ്ങനെ കാര്യമായ പ്രവര്‍ത്തനങ്ങളാണ് മുസ്താഫിസുര്‍ നടത്തിയത്. അതേസമയം, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ തകര്‍ത്തുള്ള മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. 15 വർഷം നീണ്ടുനിന്ന തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് 200നടുത്ത് സീറ്റുകളിലാണ് ബിജെപി മുന്നേറ്റം.

എക്സിറ്റ് പോളുകൾ പ്രവചിച്ച പോലെ മമത ബാനര്‍ജിക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. 90നും താഴേക്ക് ആകെയുള്ള സീറ്റുകളിൽ മമതയും സംഘവും വീഴുന്ന അവസ്ഥയാണ്. ബിജെപിയുടെ മുന്നേറ്റത്തിന് പിന്നിൽ ഹിന്ദു വോട്ടുകളുടെ വലിയ തോതിലുള്ള ഏകീകരണമാണ് കാരണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. പരമ്പരാഗതമായി തൃണമൂൽ കോൺഗ്രസിനെ പിന്തുണച്ചിരുന്ന മുസ്ലിം വോട്ടുകളിൽ ഇത്തവണ വിള്ളലുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജനവികാരവും അപ്പയോടുള്ള അടങ്ങാത്ത സ്നേഹത്തിന്‍റെ ആഴവും അടുത്തറിഞ്ഞു, കേരളത്തെ വീണ്ടെടുക്കാൻ വിജയം വിനയപൂർവം സ്വീകരിക്കാം; സന്തോഷം പങ്കുവച്ച് മറിയ ഉമ്മൻ
'200 കോടി ശമ്പളം കൈപ്പറ്റുന്ന ആൾ ഭരണം കൈപ്പറ്റുമ്പോൾ അഴിമതി ഉണ്ടാകില്ല': വിജയ്‍യെ കുറിച്ച് റോണി ഡേവിഡ്