'ഇന്ത്യ പെർഫെക്‌ട് അല്ല, പക്ഷെ...'; 17 വർഷത്തെ അമേരിക്കൻ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി ദമ്പതികൾ; കാരണം ഭാരിച്ച ചികിത്സാ ചെലവ്

Published : Nov 22, 2025, 11:20 AM IST
NRI family returned to India from US

Synopsis

പതിനേഴ് വർഷത്തെ അമേരിക്കൻ ജീവിതം അവസാനിപ്പിച്ച് ഗുജറാത്തി ദമ്പതികൾ ഇന്ത്യയിലേക്ക് മടങ്ങി. അമേരിക്കയിലെ ഉയർന്ന ചികിത്സാ ചെലവും ഇൻഷുറൻസ് സംവിധാനത്തിലെ ബുദ്ധിമുട്ടുകളുമാണ് ഇരട്ടക്കുട്ടികളുള്ള ദമ്പതികളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്

തിരുവനന്തപുരം: പതിനേഴ് വർഷത്തെ അമേരിക്കൻ ജീവിതം അവസാനിപ്പിച്ച് ഇന്ത്യൻ ദമ്പതികൾ നാട്ടിലേക്ക് മടങ്ങി. ഗുജറാത്ത് സ്വദേശികളായ ദമ്പതികളാണ് അമേരിക്കയിലെ ഉയർന്ന ചികിത്സാ ചെലവ് താങ്ങാനാകാതെ നാടുവിട്ടത്. ഇന്ത്യയിൽ പെർഫെക്ടായ ആരോഗ്യസംവിധാനമല്ലെങ്കിലും ഇത് ആഡംബരം നിറഞ്ഞതല്ലെന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ള കാരണമായി twinsbymyside എന്ന ഇൻസ്റ്റ ഐഡി വഴി പങ്കുവച്ച വീഡിയോയിൽ ദമ്പതികൾ പറയുന്നത്.

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ ദമ്പതികൾ അമേരിക്കയിലെ ഇൻഷുറൻസ് സംവിധാനം ഭാരിച്ചതാണെന്ന് ചൂണ്ടിക്കാട്ടുന്നു. ചികിത്സ കിട്ടാൻ വൈകുന്നു. തങ്ങൾക്ക് ലഭിച്ച ഏറ്റവും വിലകുറഞ്ഞ ഇൻഷുറൻസ് പ്ലാൻ പ്രതിമാസം 1600 ഡോളർ (1,43,426 രൂപ) വിലവരുന്നതാണ്. ഇത് പ്രകാരം $15,000 വരെയാണ് ആശുപത്രി ചെലവിൽ കിഴിവ് ലഭിക്കുക. എന്നാൽ ഞങ്ങളുടെ ഇരട്ടക്കുട്ടികൾ പോലും ഈ പ്ലാനിൽ ഉൾപ്പെട്ടിരുന്നില്ല. കുട്ടികൾക്കുണ്ടാകുന്ന ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ പോലും ചെലവേറിയതും ചികിത്സ ലഭിക്കാൻ സമയമെടുക്കുന്നതുമാണ്. ഇതൊക്കെയാണ് ഇന്ത്യയിലേക്ക് താമസം മാറുന്നതെന്നും അവർ വീഡിയോയിൽ പറയുന്നു.

'നല്ല ഡോക്ടർമാർ ഇന്ത്യയിലുണ്ട്. ഇവിടെ വേഗത്തിൽ ചികിത്സ ലഭിക്കും. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഓടിവന്നതല്ല. ഇന്ത്യ ആരോഗ്യരംഗത്ത് പൂർണത കൈവരിച്ച രാജ്യമല്ല. എന്നാൽ ഇവിടെ മനസമാധാനം ലഭിക്കും,' - എന്നും ദമ്പതികൾ പറയുന്നു. ഇവരുടെ വീഡിയോ ഇൻസ്റ്റയിൽ ഇതിനോടകം പതിനാറ് ലക്ഷത്തിലേറെ പേരാണ് കണ്ടിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?