മയക്കുമരുന്ന് കടത്തും അനധികൃത സ്വത്ത് സമ്പാദനവും; ജയിലിൽ കഴിയുന്ന പ്രതികളുടെ കെട്ടിടങ്ങൾ പൊളിച്ച് പൊലീസ്

Published : May 22, 2025, 03:56 PM IST
മയക്കുമരുന്ന് കടത്തും അനധികൃത സ്വത്ത് സമ്പാദനവും; ജയിലിൽ കഴിയുന്ന പ്രതികളുടെ കെട്ടിടങ്ങൾ പൊളിച്ച് പൊലീസ്

Synopsis

ഇരുവരും കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് അനധികൃതമായാണെന്നും പഞ്ചായത്തിന്‍റെ ഭൂമിയിലാണെന്നുമുള്ള വിവരം റവന്യൂ ഡിപ്പാര്‍ട്മെന്‍റ് പൊലീസിനെ അറിയിക്കുകയായിരുന്നു.

അമൃത്സര്‍:ലഹരിമരുന്ന് കടത്തുകാര്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് പഞ്ചാബ് പൊലീസ്. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ജഗ്പ്രീത്, സത്നം എന്നിവര്‍ പഞ്ചായത്തിന്‍റെ ഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടമാണ് പൊലീസ് ജെസിബി ഉപയോഗിച്ച് പൊളിച്ച് കളഞ്ഞത്. ഇരുവരും ലഹരിക്കേസില്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. ലഹരിമാഫിയ വഴി സ്വത്ത് സമ്പാദിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന പഞ്ചാബ് മുഖ്യമന്ത്രിയുടേയും ഡിജിപിയുടേയും ഉത്തരവ് പ്രകാരമാണ് ഇത്തരമൊരു നടപടി എന്ന് അമൃത്സര്‍ റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. 

ഇരുവരും കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് അനധികൃതമായാണെന്നും പഞ്ചായത്തിന്‍റെ ഭൂമിയിലാണെന്നുമുള്ള വിവരം റവന്യൂ ഡിപ്പാര്‍ട്മെന്‍റ് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് നിയമാനുസൃതമായാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്ന് തെളിയിക്കാന്‍ ജയിലില്‍ കിടക്കുന്ന പ്രതികളുടെ കുടുംബത്തിന് സമയം നല്‍കിയിരുന്നു. എന്നാല്‍ കുടുംബത്തിന് അനധികൃതമായല്ല കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് എന്ന് തെളിയിക്കാന്‍ സാധിച്ചില്ല. പ്രതികളിലൊരാള്‍ അഞ്ച് കിലോ ഹെറോയിന്‍ കടത്തിയ കേസിലാണ് അറസ്റ്റിലായത്. മറ്റെയാള്‍ വിദേശത്തു നിന്നുള്ള ലഹരിമാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് എന്നും പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറക്കുമതി ചെലവ് ഇടിഞ്ഞു, ക്രൂഡ് ഓയിൽ വിലയിൽ 12ശതമാനം കുറവ്, പക്ഷേ സാധാരണക്കാ‍ർക്ക് ഗുണമൊന്നുമില്ല
ക്രിസ്മസ് പ്രാര്‍ത്ഥന യോഗത്തിനിടെ നാഗ്‍പൂരിൽ മലയാളി വൈദികനും ഭാര്യയും സഹായിയും കസ്റ്റഡിയിൽ