'വിരമിക്കാൻ ഒരുമാസം', ബിഹാറിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് കൊണ്ടുവന്ന മുട്ടകൾ മോഷ്ടിച്ച് പ്രിൻസിപ്പൽ

Published : Dec 20, 2024, 01:27 PM IST
'വിരമിക്കാൻ ഒരുമാസം', ബിഹാറിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് കൊണ്ടുവന്ന മുട്ടകൾ മോഷ്ടിച്ച് പ്രിൻസിപ്പൽ

Synopsis

പട്നയിൽ നിന്ന് 48 കിലോമീറ്റർ അകലെയുള്ള സർക്കാർ സ്കൂളിൽ ഡിസംബർ 13നായിരുന്നു സംഭവം നടന്നത്. വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്

പട്ന: ബിഹാർ സ്കൂൾ ഉച്ച ഭക്ഷണത്തിനായി കൊണ്ടുവന്ന മുട്ട മോഷ്ടിച്ച് പ്രിൻസിപ്പൽ. ബിഹാറിലെ വൈശാലി ജില്ലിയിലാണ് സംഭവം. ഉച്ച ഭക്ഷണത്തിനായുള്ള സാധനങ്ങൾ കൊണ്ടുവന്ന വാഹനത്തിൽ നിന്ന് വാഹനത്തിന്റെ ഡ്രൈവറെ ഉപയോഗിച്ചാണ് മുട്ടകൾ പ്രിൻസിപ്പൽ എടുക്കുന്നത്. വാഹനത്തിൽ നിന്നും  മുട്ടകൾ എടുത്ത ശേഷം കവറിലാക്ക് പ്രിൻസിപ്പലിന് നൽകുകയായിരുന്നു. ഡിസംബർ 13നായിരുന്നു വിവാദമായ സംഭവം നടന്നത്. റിഖറിലെ മിഡിൽ സ്കൂളിൽ വച്ചാണ് സംഭവം. പട്നയിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 

സർക്കാർ സ്കൂൾ പ്രിൻസിപ്പലായ സുരേഷ് സാഹ്നി എന്നയാളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിൽ നിന്ന് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടതായാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

പ്രിൻസിപ്പിലിന്റെ വിശദീകരണം വന്ന ശേഷമാകും തുടർ നടപടികളെന്നാണ് വൈശാലി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിരേന്ദ്ര നാരായൺ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. നേരത്തെയും പ്രിൻസിപ്പൽ സമാന പ്രവർത്തികൾ ചെയ്തിട്ടുണ്ടെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നത്.

പൊലീസുകാരന്റെ വീട്ടിൽ നിന്ന് കോഴിയും മുട്ടയും കട്ടു, യുവാവിന് തൂക്കുകയർ വിധിച്ച് കോടതി, 10 വർഷത്തിന് ശേഷം ഇളവ്

ഉച്ച ഭക്ഷണത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് പുഴുങ്ങിയ മുട്ട വിദ്യാർത്ഥികൾക്ക് നൽകുന്നത്. പോഷകാഹാര പദ്ധതിയുടെ ഭാഗമായാണ് ഇത്. നേരത്തെയും മെനുവിൽ വിശദമാക്കുന്ന എല്ലാ ഇനം ഭക്ഷണവും ലഭിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. ജനുവരിയിൽ വിരമിക്കാനിരിക്കെയാണ് പ്രിൻസിപ്പൽ ഇത്തരമൊരു വിവാദത്തിൽ കുടുങ്ങുന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ