കർണാടകത്തിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയാൻ സിദ്ദരാമയ്യയുടെ നീക്കം; ദില്ലി ചർച്ചകൾക്ക് ജി പരമേശ്വരയെ ഒപ്പം കൂട്ടി

Published : May 26, 2026, 11:35 AM IST
Siddaramaiah DK Shivakumar

Synopsis

കർണാടകയിൽ നേതൃമാറ്റ ചർച്ചകൾ സജീവമായിരിക്കെ, ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയാൻ സിദ്ദരാമയ്യ നിർണായക നീക്കം നടത്തുന്നു. സ്ഥാനം ഒഴിയേണ്ടി വന്നാൽ പകരം ജി പരമേശ്വരയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി ദളിത് കാർഡ് ഇറക്കാനാണ് സിദ്ദരാമയ്യയുടെ ശ്രമം. ഇരുവരും ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കായി ദില്ലിയിലെത്തിയിട്ടുണ്ട്.

ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റ ചർച്ച സജീവമായിരിക്കെ, ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയാൻ നിർണായക നീക്കവുമായി സിദ്ദരാമയ്യ. ദില്ലിയിൽ ഹൈക്കമാൻ്റുമായി നടക്കുന്ന ചർച്ചകൾക്ക് ജി പരമേശ്വരയെയും അദ്ദേഹം ഒപ്പം കൂട്ടി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് ഹൈക്കമാൻ്റ് ആവശ്യപ്പെട്ടാൽ, പകരം ഈ സ്ഥാനത്തേക്ക് ജി പരമേശ്വരയെ സിദ്ദരാമയ്യ ഉയർത്തിക്കാട്ടുമെന്നാണ് വിവരം. ഇതിലൂടെ ദളിത് മുഖ്യമന്ത്രി എന്ന ആവശ്യം ശക്തമാക്കിക്കൊണ്ട് ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയാനാണ് നീക്കം.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി ദില്ലിയിലെത്തിയിട്ടുണ്ട്. സർക്കാരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. രണ്ടര വർഷത്തിന് ശേഷം സ്ഥാനം കൈമാറാമെന്ന ധാരണയുണ്ടായിരുന്നതായി ശിവകുമാർ പക്ഷം അവകാശപ്പെടുന്നു. താൻ അഞ്ച് വർഷം തികയ്ക്കുമെന്ന് സിദ്ധരാമയ്യ ആവർത്തിക്കുന്നുണ്ട്. എങ്കിലും ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ സ്ഥാനം ഒഴിയാൻ അദ്ദേഹം മാനസികമായി തയ്യാറാണെന്ന് സിദ്ദരാമയ്യയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.

നേതൃമാറ്റത്തിനൊപ്പം തന്നെ മന്ത്രിസഭയിൽ വലിയ അഴിച്ചുപണി നടക്കാനുള്ള സാധ്യതയുമുണ്ട്. അതൃപ്തിയുള്ള മുതിർന്ന നേതാക്കളെ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാനും ആലോചനയുണ്ട്. അതേസമയം കോൺഗ്രസിലെ ആഭ്യന്തര തർക്കം മൂലം സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള കസേരകളി ജനങ്ങളോടുള്ള വഞ്ചനയെന്നാണ് വിമർശനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാക്കുപാലിച്ച് വിജയ്; തമിഴ്‌നാട്ടിൽ വൻ പ്രഖ്യാപനങ്ങൾ; കർഷകർക്കും സിനിമാലോകത്തിനും വിദ്യാർത്ഥികൾക്കും ആഹ്ലാദം
കോക്രോച് ജനതാ പാർട്ടി സ്ഥാപകൻ കേന്ദ്രസർക്കാരിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു; എക്‌സ് ഹാൻഡിൽ പുനഃസ്ഥാപിക്കണമെന്ന് ഹർജി