ക്ഷേത്ര സമീപത്തെ മരത്തിന്റെ വേരുകളെന്ന് സംശയം, കണ്ടത് ഒരു കൂട്ടം പെരുമ്പാമ്പുകൾ, ഭയന്ന് നാട്ടുകാർ, ആക്രമിക്കില്ലെന്ന് വനംവകുപ്പ്

Published : Mar 19, 2026, 03:41 PM IST
giant python cluster

Synopsis

ഒന്നിന് പിറകേ ഒന്നായി ഒൻപതോളം പെരുമ്പാമ്പുകളാണ് ക്ഷേത്ര പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്

കംഗ്ര: ആദ്യം കണ്ടപ്പോൾ തോന്നിയത് വേരുകൾ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതെന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ കൺമുൻപിൽ കണ്ടത് പെരുമ്പാമ്പിൻ കൂട്ടത്തെ. ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിലെ കലോതരേ വാലി മാതാ ക്ഷേത്രത്തിന് സമീപത്താണ് അസാധാരണമായ നിലയിൽ പെരുമ്പാമ്പുകളെ കണ്ടെത്തിയത്. ക്ഷേത്രത്തിലേക്ക് എത്തിയ നാട്ടുകാരാണ് വിചിത്ര സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. വേരുകളാണോയെന്ന സംശയം സമീപത്തേക്ക് ഒരു കല്ല് പതിച്ചതോടെ മാറി. ഒന്നിന് പിറകേ ഒന്നായി ഒൻപതോളം പെരുമ്പാമ്പുകളാണ് ക്ഷേത്ര പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്. സമീപത്തായി കല്ല് വീണതോടെ പാമ്പുകളെല്ലാം തന്നെ സമീപത്തെ പാറക്കെട്ടിലേക്ക് കയറിപോവുകയായിരുന്നു. പെരുമ്പാമ്പുകൾ കൂട്ടമായി വിശ്രമിക്കുന്ന അപൂർവ കാഴ്ചയാണ് നാട്ടുകാർ കണ്ടത്. സംഭവത്തിന് പിന്നാലെ നാട്ടുകാരും ഭീതിയിലാണ്. 

 

 

സമീപ മേഖലയിൽ ആടുകളേയും പശുക്കളേയും വളർത്തുന്ന സാധാരണക്കാർ നിരവധിയുള്ള സ്ഥലമാണ്. പെരുമ്പാമ്പുകൾ തങ്ങളുടെ വളർത്തുമൃഗങ്ങളെ ആക്രമിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാരുള്ളത്. വനമേഖലയോട് ചേർന്നുള്ള ക്ഷേത്രത്തിലേക്ക് എത്താനും ഭീതിയുണ്ടെന്നാണ് പ്രദേശവാസികൾ പ്രതികരിക്കുന്നത്.സംഭവം മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പെരുമ്പാമ്പുകൾ ആക്രമണകാരികളെല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പുകളെയാണ് മേഖലയിൽ കണ്ടത്. വലുപ്പം ഏറയെുണ്ടെങ്കിലും ഇവയ്ക്ക് വിഷമില്ല. ഇരയെ ചുറ്റി വരിഞ്ഞുമുറുക്കി കൊന്ന ശേഷം ആഹാരമാക്കുന്നതാണ് ഇവയുടെ രീതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വരുന്ന വാർത്തകൾ അഭ്യൂഹം മാത്രം, കോൺഗ്രസ് പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ
വഴിയാധാരമാക്കിയത് 350ലേറെ കുടുംബങ്ങളെ വീട് നൽകുന്നത് വെറും 12 കുടുംബങ്ങൾക്ക്; യെലഹങ്കയിൽ കുടിയിറക്കപ്പെട്ടവർക്ക് ഫ്ലാറ്റ് നൽകി കർണാടക സർക്കാർ