പ്രിന്‍റിംഗ് പ്രസിലെ മുൻ ജീവനക്കാരനായ വിവേക്, പഠിച്ച പാഠങ്ങൾ ഉപയോഗിച്ച് വീട്ടിലിരുന്ന് കള്ളനോട്ടടി; യൂട്യൂബ് കണ്ടു പഠിച്ച വിദ്യ

Published : Nov 15, 2025, 06:06 PM IST
fake note

Synopsis

ഭോപ്പാലിൽ വീട്ടിലിരുന്ന് പ്രിന്‍റർ ഉപയോഗിച്ച് കള്ളനോട്ടുകൾ അച്ചടിച്ച 21-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് വീഡിയോകൾ കണ്ട് നോട്ട് നിർമ്മാണം പഠിച്ച ഇയാൾ ലക്ഷക്കണക്കിന് രൂപയുടെ വ്യാജ നോട്ടുകൾ വിപണിയിൽ വിതരണം ചെയ്തിരുന്നു. 

ഭോപ്പാൽ: വീട്ടിൽ പ്രിന്‍ററും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കള്ളനോട്ടുകൾ അച്ചടിച്ച 21 വയസുകാരനെ ഭോപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് രണ്ട് ലക്ഷം രൂപയിലധികം വരുന്ന വ്യാജ നോട്ടുകളും അച്ചടി സാമഗ്രികളും ഒരു പ്രിന്‍ററും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായയാൾ മുമ്പ് ഒരു പ്രിന്‍റിംഗ് പ്രസ്സിൽ ജോലി ചെയ്തിരുന്നയാളാണ്. നവംബർ 14ന് കറുത്ത ഷർട്ട് ധരിച്ച ഒരു യുവാവ് നിസാമുദ്ദീൻ ഏരിയയിൽ കള്ളനോട്ടുകളുമായി കറങ്ങുന്നുണ്ടെന്നും അത് വിനിമയം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നുവെന്ന് സോൺ-2 അഡീഷണൽ ഡിസിപി ഗൗതം സോളങ്കി പറഞ്ഞു.

തുടര്‍ന്ന് പൊലീസ് കെണിയൊരുക്കി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭോപ്പാലിലെ കരോണ്ട് സ്വദേശിയായ വിവേക് യാദവ് ആണ് അറസ്റ്റിലായത്. യഥാർത്ഥ കറൻസിയോട് സാമ്യമുള്ള 23 വ്യാജ 500 രൂപ നോട്ടുകൾ പരിശോധനയിൽ കണ്ടെടുത്തു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

യൂട്യൂബ് കണ്ടു പഠിച്ച വിദ്യ

പൊലീസ് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, കള്ളനോട്ടുകൾ എങ്ങനെ നിർമ്മിക്കാം എന്നതിന്‍റെ നിരവധി വീഡിയോകൾ കണ്ടെത്തി. ഈ വീഡിയോകൾ ആവർത്തിച്ച് കണ്ടാണ് താൻ കള്ളനോട്ട് നിർമ്മാണത്തിന്‍റെ മുഴുവൻ പ്രക്രിയയും പഠിച്ചതെന്നും, ഓരോ നോട്ടിന്‍റെയും കൃത്യത ഉറപ്പാക്കാൻ പരിശോധിച്ച് നോക്കിയെന്നും വിവേക് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഒരു പ്രിന്‍റിംഗ് പ്രസ്സിലെ തന്‍റെ മുൻ പരിചയം കളർ കോമ്പിനേഷനുകളും കൃത്യമായ കട്ടിംഗും മനസിലാക്കാൻ സഹായിച്ചതായും ഇയാൾ സമ്മതിച്ചു. ഓൺലൈനിൽ നിന്ന് പ്രത്യേക പേപ്പർ ഓർഡർ ചെയ്യുകയും ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും പെൻസിൽ കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്ത ശേഷമാണ് ഇയാൾ കള്ളനോട്ട് നിർമ്മിച്ചത്.

തുടർന്ന് ഒരു ആർബിഐ സ്ട്രിപ്പ് മറ്റൊരു കടലാസിൽ ഒട്ടിക്കുകയും ഷീറ്റുകൾ ഒരുമിച്ച് ചേർക്കുകയും ചെയ്തു. ഡിസൈൻ പ്രിന്‍റ് ചെയ്ത ശേഷം, 500 രൂപ നോട്ടിന്‍റെ കൃത്യമായ വലുപ്പത്തിൽ പേപ്പർ മുറിച്ചെടുക്കുകയും നമ്പർ സീരീസും വാട്ടർമാർക്കും ചേർത്ത് വ്യാജ കറൻസി പൂർത്തിയാക്കുകയും ചെയ്തു. വിവേക് ഇതിനകം ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ വിനിമയം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. നോട്ടുകൾ ഉണ്ടാക്കിയ ശേഷം, വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തുനിന്ന് വളരെ ദൂരെയുള്ള പ്രദേശങ്ങളിൽ പോയി വ്യാജ 500 രൂപ നോട്ടുകൾ ഉപയോഗിച്ച് ചെറിയ സാധനങ്ങൾ വാങ്ങുകയും ബാക്കി യഥാർത്ഥ കറൻസി ചില്ലറയായി വാങ്ങുകയും ചെയ്യുകയായിരുന്നു രീതി. ചോദ്യം ചെയ്യലിൽ, 5-6 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ വിപണിയിൽ വിതരണം ചെയ്തതായി ഇയാൾ സമ്മതിച്ചു.

ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ 2,25,500 രൂപയുടെ 428 വ്യാജ 500 രൂപ നോട്ടുകൾ പിടിച്ചെടുത്തു. കൂടാതെ ഒരു കമ്പ്യൂട്ടർ, പ്രിന്‍റർ, പഞ്ച് മെഷീൻ, നോട്ട് കട്ടിംഗ് ഡൈസ്, പശ, സ്ക്രീൻ പ്ലേറ്റുകൾ, കട്ടറുകൾ, പ്രത്യേക പേപ്പർ, പെൻസിലുകൾ, ഒരു സ്റ്റീൽ സ്കെയിൽ, ലൈറ്റ് ബോക്സ്, ഡോട്ട്-സ്റ്റെപ്പിംഗ് ഫോയിൽ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക്, 215 കി.മി വരെ ഓര്‍ഡിനറി ടിക്കറ്റിന് വില കൂടില്ല
പിഎഫ് പിൻവലിക്കൽ ഈസിയാകും, പാൻ കാർഡ് അധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മുട്ടൻപണി; 2026ൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റങ്ങൾ, അറിയേണ്ടതെല്ലാം