'വീട്ടിലെത്തിയാൽ ഭാര്യ എന്നും പണം ചോദിക്കും, ശല്യപ്പെടുത്തും'; ബിബിഎക്കാരൻ സഹികെട്ട് മോഷണത്തിനിറങ്ങി, അറസ്റ്റ്

Published : Jul 26, 2025, 07:04 PM IST
thief arrest

Synopsis

ഭാര്യയുടെ ആഡംബര ജീവിത ആവശ്യങ്ങൾ നിറവേറ്റാൻ ബിരുദധാരിയായ യുവാവ് ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ജയ്പൂർ: ഭാര്യയുടെ ആഡംബര ജീവിതം എന്ന ആവശ്യം നിറവേറ്റാൻ കഴിയാതെ വന്നപ്പോൾ, ബിരുദധാരിയായ യുവാവ് ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ പ്രതിയായ തരുൺ പരീക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഇയാൾ മോഷണത്തിന്‍റെ പാത തിരഞ്ഞെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ജാംവാരംഘഡ് സ്വദേശിയായ തരുൺ മോഷണങ്ങൾക്കായി ജയ്പൂരിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. സംശയം ഒഴിവാക്കാൻ ഇയാൾ കുറ്റകൃത്യങ്ങൾ സൂക്ഷ്മമായി ആസൂത്രണം ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ, ഭാര്യ എന്നും പണം ചോദിക്കുമെന്നും ആഡംബര ജീവിതത്തിന് വേണ്ടി ഇയാളെ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നതായും കണ്ടെത്തി. ഈ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ബിബിഎ ഡിഗ്രിയുള്ള യുവാവ് ഒരു സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടീവ് സ്ഥാനം രാജിവെച്ച് ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റാൻ തരുൺ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു.

ജയ്പൂരിലെ ട്രാൻസ്പോർട്ട് നഗർ പ്രദേശത്ത് പകൽ വെളിച്ചത്തിൽ ഒരു വയോധികയുടെ സ്വർണ്ണ മാല പൊട്ടിച്ച സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ട്. ഈ സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, തരുണിന്‍റെ ഗ്രാമത്തിൽ നിന്നും നഗരത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ പൊലീസ് നിരീക്ഷിച്ച് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തരുൺ എത്ര കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇയാൾക്ക് കൂട്ടാളികളുണ്ടോയെന്നും പൊലീസ് ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ഭാര്യക്ക് അറിവുണ്ടായിരുന്നോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, ന്യൂഇയർ ആഘോഷത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്