കുടുംബത്തിനെ കരകയറ്റുക എന്ന ഒറ്റ ലക്ഷ്യത്തോടെ യുഎസിലേക്ക്; ഇന്ത്യൻ വിദ്യാർഥിയുടെ മരണത്തിൽ തകര്‍ന്ന് നാട്, സഹായം തേടി ക്യാമ്പയിൻ

Published : Nov 10, 2025, 04:02 PM IST
Rajyalakshmi  us death

Synopsis

യുഎസിൽ ആന്ധ്രാപ്രദേശ് സ്വദേശിനിയായ 23-കാരി രാജ്യലക്ഷ്മി യാർലഗഡ്ഡയെ മരിച്ചനിലയിൽ കണ്ടെത്തി. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ രാജി, അസുഖബാധിതയായിരുന്നുവെന്നും മരണകാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. 

വാഷിംഗ്ടണ്‍: യുഎസിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിൽ നിന്നുള്ള 23 വയസുകാരിയായ രാജ്യലക്ഷ്മി (രാജി) യാർലഗഡ്ഡയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടെക്സസ് എ&എം യൂണിവേഴ്സിറ്റി–കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് അടുത്തിടെ ബിരുദം നേടിയ രാജി പഠനം പൂർത്തിയാക്കിയ ശേഷം സജീവമായി ജോലി തേടുകയായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജിയുടെ റൂംമേറ്റ്‌സ് ആണ് മൃതദേഹം കണ്ടെത്തിയത്.

കടുത്ത ചുമയും നെഞ്ചുവേദനയും കാരണം 2-3 ദിവസമായി രാജിക്ക് അസുഖം ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുണ്ട്. നവംബർ ഏഴിന് രാവിലെയാണ് യുവതി മരണപ്പെട്ടതെന്ന് കസിൻ ചൈതന്യ വൈ വി കെ ഗോഫണ്ട്‌മീയിൽ ആരംഭിച്ച ധനസമാഹരണ ക്യാമ്പയിനിൽ പറയുന്നു. ബാപ്പട്ട്ല ജില്ലയിലെ കരംചേടു സ്വദേശിയായ രാജ്യലക്ഷ്മി, വിജയവാഡയിലെ ഒരു സ്വകാര്യ കോളേജിൽ നിന്നാണ് എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയത്. ഉന്നത പഠനത്തിനായി 2023ൽ യുഎസിലേക്ക് പോയി. അടുത്തിടെ കമ്പ്യൂട്ടർ സയൻസിൽ എം എസ് പൂർത്തിയാക്കിയ ശേഷം അവർ ജോലി അന്വേഷിക്കുന്ന തിരക്കിലായിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തനിക്ക് ജലദോഷവും ക്ഷീണവും ഉണ്ടെന്ന് രാജി വീട്ടുകാരോട് പറഞ്ഞിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. മരണകാരണം കണ്ടെത്താനുള്ള മെഡിക്കൽ പരിശോധനകൾ പുരോഗമിക്കുകയാണ്.

കുടുംബത്തിന് താങ്ങായി ധനസമാഹരണം

കരമച്ചേടിലെ ചെറിയ കൃഷിഭൂമിയെ ആശ്രയിച്ച് കഴിയുന്ന തന്‍റെ കുടുംബത്തിന് മെച്ചപ്പെട്ട ഭാവി നൽകാനാണ് രാജി യുഎസിലേക്ക് പോയതെന്ന് ചൈതന്യ ഗോഫണ്ട്‌മീ അപ്പീലിൽ പറയുന്നു. "കൃഷി തുടരാൻ മാതാപിതാക്കളെ സഹായിക്കാൻ സ്വപ്നം കണ്ട, ഒരുപാട് പ്രതീക്ഷകളുള്ളയാളായിരുന്നു അവൾ" രാജിക്ക് വേണ്ടി ആരംഭിച്ച ധനസമാഹരണ ക്യാമ്പയിനിൽ കസിൻ കുറിച്ചു.

"ഈയൊരു നഷ്ടത്തിൽ ദുഃഖിക്കുമ്പോൾ, ഞങ്ങൾ സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും സഹായത്തിനായി അഭ്യർത്ഥിക്കുകയാണ്. അവരുടെ വിദ്യാഭ്യാസ വായ്പകൾ, സംസ്കാര ചെലവുകൾ, മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള യാത്രാ ചെലവുകൾ, കുടുംബത്തിനുള്ള സാമ്പത്തിക സഹായം എന്നിവയ്ക്ക് വേണ്ടിയാണ് ഞങ്ങൾ പണം സ്വരൂപിക്കുന്നത്," ചൈതന്യ അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷം യുഎസിൽ 11 ഇന്ത്യൻ, ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം