സൂപ്പർമാർക്കറ്റിലെത്തി കത്തി വാങ്ങി, ബാ​ഗിൽ വെച്ച് യാസിർ; ഈങ്ങാപ്പുഴ ഷിബില കൊലപാതകം, സിസിടിവി ദൃശ്യങ്ങൾ

Published : Mar 25, 2025, 06:44 PM IST
സൂപ്പർമാർക്കറ്റിലെത്തി കത്തി വാങ്ങി, ബാ​ഗിൽ വെച്ച് യാസിർ; ഈങ്ങാപ്പുഴ ഷിബില കൊലപാതകം, സിസിടിവി ദൃശ്യങ്ങൾ

Synopsis

കോഴിക്കോട് ഈങ്ങാപുഴ ഷിബിലയെ കൊലപ്പെടുത്താൻ പ്രതി കത്തി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്. കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രതി യാസിൽ കടയിലെത്തി കത്തി വാങ്ങിയത്.

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപുഴ ഷിബിലയെ കൊലപ്പെടുത്താൻ പ്രതി കത്തി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്.
കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രതി യാസിൽ കടയിലെത്തി കത്തി വാങ്ങിയത്. യാസിറിനെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. യാസിറിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ഉടൻ തെളിവെടുക്കും. കഴിഞ്ഞ ആഴ്ച ഇതേ ദിവസം ഉച്ചക്ക് രണ്ടരക്കാണ് പ്രതി യാസിർ വെസ്റ്റ് കൈതപ്പോയിലിലെ കെ. കെ മിനി സൂപ്പർ മാർക്കറ്റിലെത്തുന്നത്. കടയിലെ കത്തികളിൽ നിന്നും ഒന്ന് തെരഞ്ഞെടുത്തു. പണവും നൽകി. കത്തി ബാഗിൽ ഒളിപ്പിച്ച് നിന്നും ഇറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈങ്ങാപ്പുഴയിൽ ഷിബിലയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കത്തി വാങ്ങിയ കടയിലെത്തിച്ച് തെളിവെടുത്തു. യാസിറിനെ കടയിലെ ജീവനക്കാർ തിരിച്ചറിഞ്ഞു.  രാവിലെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമായിരുന്നു തെളിവെടുപ്പ്.
കൊലപാതകം നടന്ന ഷിബിലയുടെ വീട്ടിൽ ഇനിയും തെളിവെടുപ്പ് നടത്താനായിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കരുതലോടെയാണ് പൊലീസ് നീക്കം. 29ാം തീയതി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഇതിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എഞ്ചിനീയറിങ് വിദ്യാർത്ഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി
ബഹളമുണ്ടാക്കിയ ആളെ വീട്ടിലെത്തിക്കാൻ പൊതുപ്രവ‌ർത്തകനെ ഏൽപ്പിച്ച് പൊലീസ്, പിന്നാലെ പ്രതിയുടെ മട്ടുമാറി, ഒപ്പം ചെന്നയാൾക്ക് ക്രൂര മർദനം