
തിരുവനന്തപുരം: വർക്കല വെട്ടൂരിൽ പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിലായി . താഴെവെട്ടൂർ മുഴങ്ങിൽ വീട്ടിൽ അഭിലാഷാണ് (43) പിടിയിലായത്. സംഭവ ശേഷം കുട്ടിയുടെ സ്വഭാവത്തിലുണ്ടായ വ്യത്യാസം മനസ്സിലാക്കി വിവരം ചോദിച്ചറിഞ്ഞ രക്ഷാകർത്താക്കളാണ് പൊലീസിൽ പരാതി നൽകിയത്. സമാനമായ കുറ്റകൃത്യങ്ങൾ പ്രതി മുമ്പും ചെയ്തിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് വർക്കല എസ്.എച്ച്.ഒ അറിയിച്ചു. വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നിർദേശാനുസരണം എസ്.എച്ച്.ഒ സനോജ്.എസ്, സബ് ഇൻസ്പെക്ടർമാരായ രാഹുൽ.പി.ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ്.ഐ മനോജ്, ഗ്രേഡ് എസ്.ഐ ജയരാജ്, എ.എസ്.ഐ ഫ്രാങ്ക്ലിൻ, എസ്.സി.പി.ഒമാരായ സുധീർ, ഷിജു, ഷൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യൂണിഫോം തയ്പ്പിക്കാനെത്തിയെ ബാലികയെ പീഡിപ്പിച്ച കേസ്; തയ്യല്‍ക്കാരന് 17 വര്‍ഷം വർഷം തടവ്