
ആലപ്പുഴ: എരമല്ലൂർ ചേന്നമന ക്ഷേത്രത്തിന് സമീപം പലചരക്ക് കട നടത്തുന്ന സ്ത്രീയെ കടയിൽ അതിക്രമിച്ചു കയറി കത്തി കഴുത്തിൽ വച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ അരൂർ പൊലീസ് പിടികൂടി. പള്ളുരുത്തി തങ്ങൾ നഗറിൽ വലിയ വീട്ടുപറമ്പ് ഷഹീദ്, തങ്ങൾ നഗർ വഴുക്കോലിൽ വീട്ടിൽ കരുൺ സോമൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മെയ് 27 ന് നടന്ന സംഭവത്തിന് ശേഷം പത്ത് ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അരൂർ പോലീസ് പിടികൂടിയത്. സംഭവസ്ഥലത്തു നിന്നും ലഭിച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്നും പ്രതികൾ ഉപയോഗിച്ചത് വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് പ്രതികൾ വലയിലായത്.
ഷഹീദിന്റെ വാഹനത്തിന്റെ നമ്പർ മാറ്റം വരുത്തിയാണ് പ്രതികൾ കൃത്യത്തിനായി ഉപയോഗിച്ചത്. അരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി എസ് സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ബഷീർ പൊലീസ് ഉദ്യോഗസ്ഥരായ രതീഷ്, നിതീഷ് ലിജോ മോൻ ശ്രീജിത്ത് വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അതേസമയം, ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 19കാരൻ പോക്സോ നിയമപ്രകാരം പിടിയിൽ. താമരക്കുളം കണ്ണനാകുഴി മലയുടെ വടക്കതിൽ നന്ദു പ്രകാശാണ് (19) പിടിയിലായത്. വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ എം.എം. ഇഗ്ന്യേഷ്യസ്, എസ്.ഐമാരായ കെ. അജിത്, കെ.ആർ. രാജീവ്, സി.പി.ഒമാരായ ജിഷ്ണു, ഉണ്ണി, ഷഫീഖ്, അരുൺ ഭാസ്കർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam