സ്റ്റേഷന് പുറത്ത് സ്കൂട്ടറിൽ ബിൻഷ കാത്തുനിന്നു; പൊലീസിനെ വെട്ടിച്ച് ഇറങ്ങിയോടി അജു; പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

Published : Aug 06, 2025, 02:35 PM IST
wanted lookout notice

Synopsis

കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടു. ഭാര്യയുടെ സഹായത്തോടെയാണ് പ്രതി രക്ഷപ്പെട്ടത്. ലഹരിമരുന്ന് കേസിലെ പ്രതിയാണ് രക്ഷപ്പെട്ടത്.

കൊല്ലം: കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെയും രക്ഷപെടാൻ സഹായിച്ച ഭാര്യയെയും

കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്നലെയാണ് കിളികൊല്ലൂർ പൊലീസ് കരുതൽ തങ്കലിലാക്കാൻ കസ്റ്റഡിയിൽ എടുത്ത കല്ലുംതാഴം സ്വദേശി അജു മൻസൂർ സ്റ്റേഷനിൽ രക്ഷപ്പെട്ടത്. സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയ പ്രതിക്കായി പുറത്ത് സ്കൂട്ടറിൽ ഭാര്യ ബിൻഷ കാത്തുനിൽക്കുകയായിരുന്നു. ഇരുവരും സ്കൂട്ടറിൽ രക്ഷപെട്ടു. ലഹരിമരുന്ന് കേസുകളിലെ പ്രതിയാണെന്ന് അജു മൻസൂർ. അജുവിനും ബിൻഷയ്ക്കും വേണ്ടി പൊലീസ് തെരച്ചിൽ തുടരകയാണ്.

അതേസമയം, ഹരിപ്പാട് കെ എസ് ആർ ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള 3 നില കെട്ടിടത്തിന്‍റെ മുകളിൽ വളർന്ന് നിന്ന മൂന്ന് അടി നീളമുള്ള കഞ്ചാവ് ചെടി പിടികൂടി. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് തമ്പടിക്കുന്ന ക്രിമിനൽ, ലഹരി സംഘങ്ങൾ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചത് കിളിർത്ത് വന്നതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ഇവിടെ രാത്രികാലങ്ങളിൽ സ്ഥിരമായി വരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സി ഐ മുഹമ്മദ് ഷാഫി, എസ് ഐമാരായ ഷൈജ, ആദർശ് എന്നിവരാണ് കഞ്ചാവ് ചെടി പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ന്യൂ ഇയര്‍ തീരുമാനം' ജനുവരി ഒന്നിന് 10 ലക്ഷം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും; വൈബ് 4 വെല്‍നസ്സ് പുതുവത്സരത്തിൽ ഉദ്ഘാടനം ചെയ്യും
40ൽ38 മാർക്ക് കിട്ടിയിട്ടും അധ്യാപകന് ബോധിച്ചില്ല, പത്താം ക്ലാസ് വിദ്യാർഥിയുടെ കൈ അടിച്ച് തകർത്ത് ട്യൂഷൻ അധ്യാപകൻ, സെന്റർ അടിച്ച് തകർത്ത് രക്ഷിതാക്കൾ