യുഡിഎഫിന്റെ അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചു; ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി

Published : Aug 30, 2026, 12:49 AM IST
bjp flag

Synopsis

പഞ്ചായത്ത് പ്രസിഡന്റ് വി വിനിത, വൈസ് പ്രസിഡന്റ് ദിനേശ് കുമാർ എന്നിവർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങൾ എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ പാസായതോടെയാണ് ഏഴുമാസത്തെ ബിജെപി ഭരണം അവസാനിച്ചത്. പ്രമേയത്തെ യുഡിഎഫിന്റെ ഏഴും സിപിഐ(എം)ന്റെ അഞ്ചും അംഗങ്ങൾ അനുകൂലിച്ചപ്പോൾ ബിജെപിയുടെ ഏഴ് അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു.

പൂച്ചാക്കൽ(ആലപ്പുഴ): ചേർത്തല ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് വി വിനിത, വൈസ് പ്രസിഡന്റ് ദിനേശ് കുമാർ എന്നിവർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങൾ എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ പാസായതോടെയാണ് ഏഴുമാസത്തെ ബിജെപി ഭരണം അവസാനിച്ചത്. കോൺഗ്രസിലെ ജഗദീഷ് പി മാന്താനത്ത് ആണ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ യുഡിഎഫിന്റെ ഏഴും സിപിഐ(എം)ന്റെ അഞ്ചും അംഗങ്ങൾ അനുകൂലിച്ചപ്പോൾ ബിജെപിയുടെ ഏഴ് അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു.

കോൺഗ്രസിലെ അഗസ്റ്റിൻ കൊച്ചുവെളി വൈസ് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയവും ഇതേ വോട്ടുനിലയിൽ തന്നെ പാസായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 19 അംഗ ഭരണസമിതിയിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. യുഡിഎഫിനും ബിജെപിക്കും ഏഴ് വീതവും എൽഡിഎഫിന് അഞ്ചും സീറ്റുകളാണ് ലഭിച്ചത്. തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപി പ്രതിനിധികൾ അധികാരത്തിലെത്തിയത്. പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നൈനാ ഗോപിനാഥ് പ്രസിഡന്റിന്റെയും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ വൈസ് പ്രസിഡന്റിന്റെയും ചുമതലകൾ വഹിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ വലതുകൈ അറ്റു, 17 ശസ്ത്രക്രിയകൾ; കിടപ്പിലായ ജീവനക്കാരിയെ നാട്ടിൽനിന്ന് സ്ഥലംമാറ്റി റവന്യൂവകുപ്പ്
കേരളത്തിലേക്കുള്ള ട്രെയിനിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ, 50-ഓളം കുട്ടികൾ ഛർദിച്ചു; മധ്യപ്രദേശിലെ സ്റ്റേഷനിൽ ചികിത്സ നൽകി