വിമാനത്താവളങ്ങളില്‍ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ തുടങ്ങാന്‍ മന്ത്രിസഭാ തീരുമാനം

By Web TeamFirst Published Sep 10, 2022, 5:52 PM IST
Highlights

രാജ്യത്തേക്ക് വരികയും പോകുകയും ചെയ്യുന്നവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വില്‍പന നടത്താന്‍ അനുവാദം നല്‍കുന്നതാണ് തീരുമാനം. സൗദി-തായ് കോഓഡിനേഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും മന്ത്രിസഭ അന്തിമ തീരുമാനമെടുത്തു.

റിയാദ്: രാജ്യത്തെ എയര്‍പ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ വ്യോമ, കടല്‍, കര അതിര്‍ത്തി കവാടങ്ങളില്‍ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ (സ്വതന്ത്ര വിപണികള്‍) സ്ഥാപിക്കുന്നതിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. ചൊവ്വാഴ്ച സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

രാജ്യത്തേക്ക് വരികയും പോകുകയും ചെയ്യുന്നവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വില്‍പന നടത്താന്‍ അനുവാദം നല്‍കുന്നതാണ് തീരുമാനം. സൗദി-തായ് കോഓഡിനേഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും മന്ത്രിസഭ അന്തിമ തീരുമാനമെടുത്തു. ഈ കൗണ്‍സിലിലെ സൗദി വിഭാഗം മേധാവിയെ നിയമിക്കാന്‍ വിദേശകാര്യ മന്ത്രിയെ യോഗം അധികാരപ്പെടുത്തി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ചൈനീസ് പ്രസിഡന്റ് അയച്ച കത്തിന്റെ ഉള്ളടക്കം മന്ത്രിസഭ ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും മറ്റുമായും നടത്തിയ ചര്‍ച്ചകളും കൂടിക്കാഴ്ചകളും യോഗം അവലോകനം ചെയ്തു.

സോഷ്യല്‍ മീഡിയയിലെ 'വ്യാജ ഡോക്ടര്‍' സൗദി അറേബ്യയില്‍ അറസ്റ്റില്‍

 ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഉള്ളടക്കങ്ങള്‍ 'നെറ്റ്ഫ്‌ലിക്‌സി'ല്‍ നിന്ന് നീക്കം ചെയ്യണമെന്ന് ജി.സി.സി 

റിയാദ്: നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ പലതും ഇസ്‌ലാമികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമാണെന്ന് സൗദി അറേബ്യയുടെ അധ്യക്ഷതയിലുള്ള ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജി.സി.സി) ഇലക്ട്രോണിക് മീഡിയ ഒഫീഷ്യല്‍സ് കമ്മിറ്റി വിലയിരുത്തി. ഇതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പാനല്‍ അത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നെറ്റ് ഫ്‌ലിക്‌സിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് കമ്മിറ്റിയും സൗദി ജനറല്‍ കമീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയയും (ജി.സി.എ.എം) നെറ്റ്ഫ്‌ലിക്‌സിനോട് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ഔദ്യാഗികമായി ആവശ്യപ്പെട്ടത്. ഇത് പാലിക്കാത്ത പക്ഷം നെറ്റ്ഫ്‌ലിക്‌സിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളില്‍ നിലവിലുള്ള മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ദൃശ്യങ്ങള്‍ കുട്ടികളെയും യുവതലമുറയേയും ധാര്‍മിക വഴിയില്‍നിന്ന് തെറ്റിക്കുന്നതാണ്.

സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് ഗര്‍ഭിണികള്‍ മരിച്ചു

ഇത് ഗൗരവത്തോടെയാണ് മീഡിയ ഓഫിഷ്യല്‍സ് കമ്മിറ്റി കാണുന്നത്. നിയമലംഘന സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടതായും കമ്മിറ്റി സ്ഥിരീകരിച്ചു. പ്ലാറ്റ്ഫോമിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ജനറല്‍ കമീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ വക്താവ് പറഞ്ഞു.

click me!