സൗദിയില്‍ 106 പുതിയ കൊവിഡ് കേസുകള്‍, ഒരു മരണം

By Web TeamFirst Published Aug 12, 2022, 10:28 PM IST
Highlights

ചികിത്സയില്‍ കഴിയുന്നവരില്‍ 183 പേര്‍ കൂടി രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,748 ആയി.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 80 പേര്‍ ഗുരുതരനിലയില്‍. 24 മണിക്കൂറിനിടെ ഒരാള്‍ മരിക്കുകയും ചെയ്തു. പുതുതായി 106 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

ചികിത്സയില്‍ കഴിയുന്നവരില്‍ 183 പേര്‍ കൂടി രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,748 ആയി. ആകെ രോഗമുക്തരുടെ എണ്ണം 798,564 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,266 ആയി. രോഗബാധിതരില്‍ 3,918 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഗുരുതരനിലയിലുള്ളവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 

ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹ​നാപകടം; പ്രവാസി മലയാളി മരിച്ചു

24 മണിക്കൂറിനിടെ 6,988 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 25, ജിദ്ദ 19, ദമ്മാം 10, മദീന 4, ത്വാഇഫ് 4, ഖോബാര്‍ 4, ദഹ്‌റാന്‍ 4, അല്‍ബാഹ 3, ഹുഫൂഫ് 3, ബുറൈദ 2, മക്ക 2, അബ്ഹ 2, ജീസാന്‍ 2, നജ്‌റാന്‍ 2, ഉനൈസ 2, ജുബൈല്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

പ്രവാസി വീട്ടുജോലിക്കാർക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ നാട്ടിലേക്ക് മടങ്ങാം

റിയാദ്: സൗദി അറേബ്യയിൽ വീട്ടുജോലിക്കാരുടെ വിസയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക്​ സ്‍പോൺസറുടെ സമ്മതമില്ലാതെ ഫൈനൽ എക്സിറ്റ്​ നേടി നാട്ടിലേക്ക്​ മടങ്ങാൻ അനുമതി. സൗദി അറേബ്യയിലെ മാനവ - വിഭവശേഷി മന്ത്രാലയം, ഗാര്‍ഹിക തൊഴിലാളി നിയമത്തിൽ അടുത്തിടെ വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമാണിത്. നാല് കാരണങ്ങളില്‍ ഒന്നുണ്ടെങ്കിൽ സൗദിയിലെ ലേബർ ഓഫീസുമായി ബന്ധപ്പെട്ട് അവര്‍ക്ക് നാട്ടിലേക്ക്​ മടങ്ങാനുള്ള നടപടികൾ ആരംഭിക്കാം.

ഹജ്ജ് തീര്‍ഥാടകര്‍ ശനിയാഴ്ചക്ക് മുമ്പ് നാട്ടിലേക്ക് മടങ്ങണം

ജൂൺ 28ന്​മാനവ - വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിലാണ്​ ഫൈനൽ എക്സിറ്റിനുള്ള വ്യവസ്ഥകളെക്കുറിച്ച് സൂചിപ്പിക്കുന്നത്. ഗാർഹിക തൊഴിലാളിയുടെ പരാതിയെ തുടർന്ന് ലേബർ ഓഫീസ്, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ അവസാനിപ്പിച്ചാൽ, തൊഴിലാളിയുടെ രാജ്യത്തിന്റെ എംബസിയിൽ നിന്നുള്ള കത്ത് ഹാജരാക്കിയാൽ, തൊഴിലുടമ മരിച്ചാൽ. (മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് മാറാനും അനുമതിയുണ്ട്. സ്‍പോൺസർഷിപ്പ് മാറ്റത്തിനുള്ളതും ഇഖാമക്കുമുള്ള ചെലവ് പുതിയ സ്‍പോൺസർ വഹിക്കാമെന്ന ഉറപ്പ് രേഖാമൂലം ഹാജരാക്കണം), തൊഴിൽ തർക്ക കേസിൽ പൊലീസിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടും തൊഴിലുടമ തൊഴിൽ കോടതിയിൽ ഹാജരാവാതിരുന്നാൽ എന്നിവയാണ് കാരണങ്ങള്‍.

ഈ സാഹചര്യങ്ങളില്‍ കാരണം പരിശോധിച്ച്​ ലേബർ ഓഫീസാണ് ഗാര്‍ഹിക തൊഴിലാളിക്ക്​ ഫൈനൽ എക്‍സിറ്റ് ലഭിക്കാന്‍  അർഹതയുണ്ടോ എന്ന് തീരുമാനിക്കുക. തീരുമാനം അനുകൂലമായാൽ ലേബര്‍ ഓഫീസില്‍ നിന്ന് ഇത് സംബന്ധിച്ച് ലഭിക്കുന്ന രേഖയുമായി സൗദി പാസ്‍പോർട്ട്​ (ജവാസത്ത്) ഓഫീസിനെ സമീപിച്ച് ഫൈനല്‍ എക്സിറ്റ് നടപടികൾ പൂർത്തീകരിക്കാം.

 


 

click me!