അര്‍ച്ചനയെ തള്ളി ദിയ, സുരേഷെന്തിനാ പേളിയുടെ പിന്നാലെ നടക്കുന്നത്?! ബിഗ് ബോസ്

By Web TeamFirst Published Jul 29, 2018, 9:48 AM IST
Highlights

ഈ ആഴ്ചയില്‍ എലിമിനേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രഞ്ജിനിയോടും ശ്വേതയോടും മോഹന്‍ലാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. 

ബിഗ് ബോസ് അതിന്‍റെ 34 ദിവസം പൂര്‍ത്തിയാക്കി. കഴിഞ്ഞ ആഴ്ച എലിമിനേഷന്‍ നോമിനേഷനില്‍ രഞ്ജിനിയും ശ്വേതയുമാണ് ഇടംപിടിച്ചത്. രഞ്ജിനി ഒഴികെ എല്ലാവരും രഞ്ജിനിക്ക് വോട്ട് ചെയ്തിരുന്നു. ശ്വേതയ്ക്കും എലിമിനേഷന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു. എലിമിനേഷന്‍ നടപടികള്‍ക്കായി മോഹന്‍ലാല്‍ ബിഗ് ബോസിലെത്തി.

കഴിഞ്ഞ ആഴ്ചയിലെ വിശേഷങ്ങളായിരുന്നു മോഹന്‍ലാലിന് അറിയാനുണ്ടായിരുന്നത്. മത്സരാര്‍ഥികളോട് ഓരോ കാര്യങ്ങളായി മോഹന്‍ലാല്‍ ചോദിച്ചു. അരിസ്റ്റോ സുരേഷും പേളിയുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. അരിസ്റ്റോ സുരേഷ് പേളി പറയുന്നത് പോലെ മാത്രമാണ് കളിക്കുന്നതെന്ന് രഞ്ജിനിയും ശ്വേയും അടക്കമുള്ള മത്സരാര്‍ഥികള്‍ കുറ്റപ്പെടുത്തി. 

തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്നായിരുന്നു അരിസ്റ്റോ സുരേഷിന്‍റെ പരാതി. എന്നാല്‍ ഞങ്ങള്‍ പറയുന്നത് സുരേഷേട്ടന്‍ കേള്‍ക്കില്ലെന്ന് അവര്‍ മറുപടി പറഞ്ഞു. മോഹന്‍ലാല്‍ ചോദിച്ചതിന്‍റെ മറുപടിയായി ബിഗ് ഹൗസിലെ നിശബ്ദ ഘാതകന്‍ ആരാണെന്ന് ദിയ പറഞ്ഞു. അര്‍ച്ചനയാണ് നിശബ്ദ ഘാതകനെന്നായിരുന്നു ദിയയുടെ മറുപടി. ഇത് അര്‍ച്ചനയെ ചൊടിപ്പിച്ചു. ദിയയില്‍ നിന്ന് തന്നെ എനിക്കിത് കേള്‍ക്കണമെന്നായിരുന്നു അര്‍ച്ചന പറഞ്ഞത്. താന്‍ ദിയയെ കുറിച്ച് എന്താണ് പറഞ്ഞത് എന്ന് പറയാന്‍ ബഷീറിനോട് അര്‍ച്ചന പറയാന്‍ പറഞ്ഞു.

പേളി അപരവ്യക്തിത്വമാണെന്ന ആരോപണം വീണ്ടും ഉയര്‍ന്നു. പുറത്തുള്ള പേളിയെ തനിക്കറിയാമെന്നും അകത്ത് വന്നപ്പോള്‍ ഉള്ള പേളിയെയും മനസിലായെന്ന് ശ്വേത പറഞ്ഞു. അതിനിടെ ശ്രീനിഷിനെ ഇംപ്രസ് ചെയ്യാനായി ചിലതൊക്കെ ചെയ്തിട്ടുണ്ടെന്ന് പേളി സമ്മതിച്ചു. തുടര്‍ന്ന് എലിമിനേഷനിലേക്ക് മോഹന്‍ലാല്‍ കടന്നു.  ഈ ആഴ്ചയില്‍ എലിമിനേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രഞ്ജിനിയോടും ശ്വേതയോടും മോഹന്‍ലാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെ വിശദമായി പറയാമെന്നും പറഞ്ഞ് മോഹന്‍ലാല്‍ പോവുകയായിരുന്നു.
 

click me!